Wednesday, June 1, 2011

ബാല്യകാലം



കെട്ടിപ്പിടിച്ചുനടന്നുഞാനെന്നുടെ,
അമ്മതന്‍ കാതില്‍ മൊഴിഞ്ഞകാര്യം;
പള്ളിക്കൂടവാതില്‍ കാത്തിരുന്നേരവും,
ഓര്‍ത്തിരുന്നമ്മയെങ്കാലൊച്ചകേള്‍ക്കാന്‍

“ഞാനില്ലയങ്ങോട്ടുഞാനില്ലയങ്ങോട്ട്,
അമ്മയെവിട്ടുഞാനെങ്ങുമില്ല”
പള്ളിക്കൂടംവേണ്ട,പൊന്നുടുപ്പും വേണ്ട
അമ്മതന്‍ നെഞ്ചിലെച്ചൂടുമതി.

കാലം കഴിഞ്ഞൂ,ഞാനെത്രമാറി,
കോലാഹലങ്ങള്‍കണ്ടുനിന്നൂ.
കണ്ണീരണിഞ്ഞൊരെന്‍ പൊന്നമ്മ നല്‍കിയ,
തേന്മുത്തമിന്നും ഞാനോര്‍ത്തുപോയീ.


അമ്മതന്‍ സ്നേഹത്തിന്നാഴക്കടലില്‍,
ഇന്നുമൊരായിരംവൈഡൂര്യങ്ങള്‍,
സ്നേഹത്തിന്‍ പാലാഴിതന്നില്‍ ഞാന്‍ തേടുന്നു,
വീണ്ടുമൊരിക്കലെന്‍ ബാല്യകാലം!


ശ്രീദേവിനായര്‍