എന്നോ മറന്ന സാഹോദര്യത്തിന്റെ
മുറിപ്പാടുകളുമായവന് വന്നു.
മതിഭ്രമം വന്ന അവന്റെ നെറുകയില്‍
നന്ദികേടിന്റെ കുറ്റബോധം വിയര്‍പ്പുമണി
കളായ് ഒഴുകുന്നുണ്ടായിരുന്നു.
ഏതോ അദൃശ്യശക്തിയുടെ കരലാളനകളാല്
ഒരിക്കലും മറച്ചുവയ്ക്കാന്‍ കഴിയാത്ത വിധം
അവന്റെ മുഖം വിളറിവെളുത്തിരുന്നു.
ഭീതിയിലാഴ്ന്നിരുന്നു.
ഭൂതകാലത്തിന്റെ അസ്ഥിരതയ്ക്കുള്ളില്
മറഞ്ഞിരുന്ന നോവുകള്‍,
പാലായനത്തിന്റെ പരിരംഭണത്താല്‍
പാദമുദ്രസമര്പ്പിക്കട്ട പാതയിലെ മണല്‍ത്തരികള്‍ ,
ഇവയെല്ലാംഭാവിയിലെ ഓര്‍മ്മക്കുറിപ്പുകളായ്
അവനെ വേട്ടയാടപ്പെടുമെന്ന്
അറിയാതെയുള്ളപ്രയാണങ്ങള്,
ഇടയ്ക്കെവിടെയോ ബുദ്ധിമാന്റെ വേഷം കെട്ടലില്‍ ,
ബഹുമാനം നേടിയെടുക്കാനുള്ള വൃഥാശ്രമങ്ങള്‍
ഭാവിയുടെ സങ്കീര്ണ്ണതയ്ക്കുള്ളില്
ഭൂതവും വര്‍ത്തമാനവും ഒരിക്കലെങ്കിലും
കുരുക്കകളായ് തലയ്ക്കുമേല്‍ വീഴുമെന്ന്
അറിയാതെയുള്ള ഭാവപ്രകടങ്ങള്‍
കര്‍മ്മവാസനകള്‍ കുത്തിനിറച്ച ചുമടും പേറി
വിധിയെ തോല്പ്പിക്കാന്അവന്
പാഴ് ശ്രമം നടത്തുമ്പോഴും
നാളെയുടെ ഭീതിയും,ഇന്നലെയുടെ നിശ്ചലതയും,
ഇന്നത്തെ ഉറക്കം കെടുത്തിക്കൊണ്ടേയിരുന്നു.
ശ്രീദേവിനായര്‍