Saturday, August 22, 2015

പൊന്നോണം 

------------------------

 

പൊന്നിൻ കണിതൂകി നിന്ന 

പുലർക്കാല മേന്നെ നോക്കി

പുഞ്ചിരിച്ചോ പരിഹസിച്ചോ

എന്തിനെന്നറിയാതെ /?


പതിവുപോലെത്തുന്നൂ

പൊന്നോണം ഇപ്പോഴും .

പാടത്തിൻ മനസ്സിലായ്

പൊന്നിൻ കതിരായെ.ന്നെന്നും ....

 

കർഷകന്റെ സ്വപ്‌നങ്ങൾ പൊന്നോണമുണ്ണുന്നൂ ..

പൊന്നിൻ കുറിയിട്ട കസവുമുണ്ടുടുക്കുന്നു ....

 

മുറ്റമെല്ലം പൂക്കൾകൊണ്ട് പുഞ്ചിരിച്ചു നില്ക്കുന്നു

വട്ടമിട്ടു ചിരിച്ചവർ നൃത്തം ചവിട്ടുന്നു .....

 

നന്മയുള്ള മനസ്സെല്ലാം നഷ്ടങ്ങൾ മറക്കുന്നു ....

ലാഭമായി പൊന്നോണം ബന്ധങ്ങൾ പുതുക്കുന്നു .....

 

കാടി ന്റെ മക്കൾക്കും  പൊന്നോണം വരവായി

നാടിന്റെ ഭംഗികാണാൻ അവരും തയാറായി ......

ഗ്രാമങ്ങൾ  നഗരങ്ങൾ ഓണംകൊണ്ടാറാ ടിടും

ആഘോഷമെല്ലാമോരേ മനസ്സിന്റെ തായിമാറും..

 

വൃദ്ധരും ചെറുപ്പമായി  ചെറുപ്പത്തിൻ ചു റു ക്കുമായി 

 യൊവ്വനത്തിനൊപ്പമെത്തീ ഊഞ്ഞാലുകെട്ടീടുന്നു 

പെണ്ണുങ്ങൾ കൂടി നിന്ന് അന്യോന്യം മന്ത്രിക്കുന്നു 

സത്യവും പിന്നെ ക്കുറെ ത്തമാ ശതൻ  കഥകളും 

 

സദ്യതൻ വട്ടങ്ങൾ ആലോലമാടുന്നു 

പലതരം വിഭവങ്ങൾ നിരന്നങ്ങു ചിരിക്കുന്നു

 

 

വസ്ത്രത്തിൻ പകിട്ടിലാണോ ?

മനസ്സിന്റെ നിറവിലാണോ ?

അന്നത്തിൻ എണ്ണത്തിലോ ?

പൊന്നോണം മഹാബലീ ........?

 

സദ്യവട്ടം കൂട്ടി ത്തിന്ന

ഉദരത്തിൻ സന്തോഷങ്ങൾ  

മാറിനിന്നു  ചിരിക്കുന്നു 

മനസ്സി നെ കാണാതിന്നും .....

 

"നുറു കൂട്ടം ഭക്ഷണങ്ങൾ തരില്ല തൃ പ്തിയെന്നിലായ് 

സ്നേഹത്തിൻ നറു വാക്കുമായിനിന്നെ

കാത്തു നിൽപ്പൂ മഹാത്മാവേ ....

 

ഒരു തലോടൽ  മാത്രം നൽകൂ 

നെറ്റി യിലൊരു സ്പർശനം 

ഇത്രമാത്രം എനിയ്ക്ക് വേണ്ടൂ "

പൊന്നോണത്തിൻ സ്മരണയായ്.!

 
 

ശ്രീദേവിനായർ 

 

Sunday, August 16, 2015

എല്ലാ സ്നേഹിതർക്കും ആശംസകൾ 

പൊന്നിൻ ചിങ്ങം    

---------------------------------

 

കുപ്പിവള കിലുക്കിയിന്നു 

മനസ്സിന്റെ മണി മുറ്റത്ത് .

സുന്ദരീ നീ കുണുങ്ങി നിന്നു

 ചിങ്ങമാസപ്പൊൻ  പുലരി...

 

 

തിരുവോണം കാത്തു നിൽപ്പൂ 

പൊന്നുഷസ്സ്  നോക്കിനിൽപ്പൂ 

പൊന്നാട അണിഞ്ഞെത്താൻ

പൊന്നിൽ ക്കൂളിച്ചൊരുങ്ങാൻ 

 

 

മലയാളി പ്പെണ്ണോ   നീയും?

മധു മാസരാവോ പിന്നെ?

മനതാരിൽ വർണ്ണിപ്പാനായ് 

വാക്കുകൾക്കതീതമോ നീ ?

 
 

ശ്രീദേവിനായർ 

Thursday, August 13, 2015

 

   ബലി 

-----------

 

സ്നേഹത്തിൻ ഒരു കുമ്പിൾ ദാഹജലം ,

പിന്നെ ബന്ധത്തിൻ ഒരുതുള്ളി ഓർമ്മജലം ,

ആത്മാവുതന്മുന്നിൽ കാത്തു നിന്നൂ ,,,ഞാൻ 

ആരെന്നുവിണ്ടും മറിയു വാനായ് !

 

 

ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന മനുഷ്യരെ 

ചുറ്റാതെ തന്നെ ഞാനൊന്നു  നോക്കീ ....

ആത്മാവുതന്നെ വിളിച്ചാൽ പോലും 

അറി യാത്തഭാവത്തിൽ നില്ക്കും മനുഷ്യർ,

ജീവന്റെ നാളിൽ കാണാത്ത സ്നേഹം 

മരണത്തിൻ നേരെ വെറുതേ  തമാശ ? 

 

ഞാനൊന്നു നോക്കി കൂട്ടത്തിലാരോ

 ആത്മാവി ലുണ്ടോ   എൻ ബന്ധമായീ  ...

സ്വന്തമായെന്റെ ച്ഛായയിലുണ്ടോ ?

ബന്ധു വായീ  എന്റെ ശാഖ യിലുണ്ടോ ?

 

 

ആത്മാവുകൾക്കെല്ലാം ഒരേ മുഖങ്ങൾ

ചിന്തയിലെല്ലാം  ഒരേ വിഷാദം ....

ഒന്നുപോലെല്ലാരും വെറുതെ ചിരിച്ചൂ !

 

തിരിഞ്ഞൊന്നു നോക്കീ ,

ചുറ്റിനും നോക്കി ,

കണ്ണീർ തുടച്ചൂ ഞാനും നടന്നൂ ....

അമ്മയെവിടെ?അച്ഛനെവിടെ ?

അരുമയാം സോദരാ നീയും എവിടെ?

 

നിശബ്ദമായ് തേങ്ങീ ജീവന്റെ ശബ്ദം ...

എന്നുള്ളിലാണോ ?ഞാനെന്നെനോക്കീ .....

ഉ ള്ളിലായ്  കണ്ടു  ആത്മാവുതന്നിൽ  .  

എല്ലാരുമൊപ്പം എന്നുള്ളിലുണ്ട് !

 
 
 

ശ്രീദേവിനായർ ,

Monday, August 10, 2015

തീർത്ഥം 

---------------

 

 

മനസ്സിന്റെ ,  മാന്ത്രികക്കുതിര

 തൻ ബാണങ്ങൾ....... 

ആരോ അയച്ചൊരു   വേദനകൾ ...

ഉന്നം പിഴച്ചൊരു നോവിന്റെ ചിന്തകൾ 

ബാണത്തിൽ ഇന്നൊരു ചാഞ്ചല്യമായ്.....

 

സ്മൃതികൾ  ഉണര്ത്തുന്നു പുലർ ക്കാലമൊന്നിലെൻ

സ്മരണകൾക്കുള്ളിലൊരു വേദാന്തമായ് 

വീണ്ടും ജനിക്കുവാനാവാതെ ജന്മങ്ങൾ 

ജനിമൃതി തന്നെയും ഉറ്റുനോക്കി ......

 

മിഴികൂമ്പി നിന്നുഒരായിരം ചോദ്യങ്ങൾ 

ഉത്തരമില്ലാതെ ഒടുങ്ങിത്തീരാൻ ....

പുനര് ജ്ജനിച്ചീടുമോ ഈ ജന്മ  പുണ്യങ്ങൾ

ഒരു തീർത്ഥമായ്      വീണ്ടും ഒഴുകിത്തീരാൻ   ?

 
 
 

(ശ്രീദേവിനായർ )