Sunday, January 26, 2014

രക്തബന്ധങ്ങള്‍

“ഉപകാരപ്രത്യുപകാരങ്ങളിലിന്നൊരു
നന്ദികേടിന്‍ മണം കരിഞ്ഞമരുന്നതറിയുന്നു;
ആശയോടെന്റെ നായ് തിരിച്ചറിയുംപോഴും
സത്യത്തെ ഞാനിന്നുംഅറിയാതിരുന്നുവോ“?

വിശപ്പിന്‍ വിളി  എന്നെന്നുംകേട്ടുണരുന്നൊരു
ബാല്യത്തിന്‍ ശോകത്തെപുല്‍കിത്തളര്‍ന്നതോ?
 “ ശപ്തരാം  മക്കളെ ഊട്ടിവളര്‍ത്തിയൊ
രമ്മതന്‍   മാനം കാത്തു സൂക്ഷിച്ചതോ?“

നന്ദി തന്നര്‍ത്ഥം നന്ദികേടായിന്നൊരു
രാക്ഷസ മനസ്സിനെ കാര്‍ന്നു തിന്നുമ്പോഴും,
മനസ്സിന്റെ അഗ്നിതന്നാഴത്തില്‍ ആഴുന്ന
ശാപത്തിന്‍ ശിഖരങ്ങള്‍ മനുഷ്യനെനീറ്റുമോ?

സത്യത്തെ പ്പുല്‍കിയാലൊരമ്മ തന്‍വിടവാങ്ങല്‍  ;
അസത്യത്തെ തൊട്ടെന്റെ ബാല്യംകരയുംപോള്‍
ഒരച്ഛന്റെകണ്ണുകള്‍ കനിവോടെ കണ്ടെന്നും
നിറയുന്ന കണ്ണോടെ മൌനമായ് നിന്നുഞാന്‍ .

 ആരായിരുന്നുവോ ,അവരെന്നുമെന്‍ ശാപമായ്....?
തീരാത്ത വ്യഥയുമായ് ശത്രുവിന്‍ പാതയില്‍ ;
ഇന്നുമൊരോര്‍മ്മയായ്  ഓര്‍ത്തെടുക്കുന്നു ഞാന്‍
ആരായിരുന്നവര്‍  ശകുനിതന്‍ പുത്രരോ?

“ ധര്‍മ്മത്തിന്‍ യുദ്ധം നടക്കുന്ന മനസ്സില്‍ഞാന്‍ 
എന്നുംനയിക്കുന്നു ഒറ്റയാള്‍ പോര്‍പ്പട
വൈകാതെയെത്തുമെന്‍ വൈകുണ്ഠ നാഥനും
അത്മാവിന്‍ സത്യത്തെ കാത്തുസൂക്ഷിക്കുവാന്‍  “



ശ്രീദേവിനായര്‍  









Tuesday, January 14, 2014

ശ്രീഅയ്യപ്പന്‍



നിമിഷാര്‍ദ്ധമായ്  നിമിഷങ്ങളായ്..
ഭക്തിതന്‍ മായാപ്രവാഹങ്ങളായ്...
നിറവാര്‍ന്ന നിറമിഴികൂപ്പി നിന്നു
എന്തിനോയേതിനോ അറിയാതെഞാന്‍  !

തിരുവാഭരണം ചാര്‍ത്തിയ ദേവന്റെ
തിരുമുഖമെന്നില്‍ നിറയുമ്പോള്‍
ഹരിഹരപുത്ര നിന്‍ തിരുസ്മരണയില്‍
നിറമിഴിയോടെ തൊഴുതുവീണ്ടും!

മനമൊരു പൂങ്കാവനമായ് മാറി,
ഭക്തിതന്‍ നെയ്‌വിളക്കായി വീണ്ടും,
മാനസതീര്‍ത്ഥമായ് അമൃതമായ് 
മുജ്ജന്മ പുണ്യങ്ങള്‍ നെയ്തുകൂട്ടി!

മകര സംക്രമ വേളയായ്......
മനം നിറയും സമയമായ്....
മകര ദീപ നിറവുമായ്.....
മനം കവര്‍ന്നെന്റെ അയ്യനും!

അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ...
അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ....



ശ്രീദേവി നായര്‍ 

Monday, January 13, 2014

ലക്ഷാര്‍ച്ചന




ലക്ഷാര്‍ച്ചന നടതുറന്നു,എന്റെ
ലക്ഷ്മീകാന്തനെ കണ്ടുനിന്നു;
ലക്ഷ്മീപതീയെന്നെ അനുഗ്രഹിച്ചൂ,
എന്നന്തരംഗം പുളകിതയായ്....

അനന്തശായീ ശ്രീപത്മനാഭന്‍
അന്തരംഗേയെന്നെയനുഗ്രഹിച്ചൂ
അന്തരാത്മാവില്‍ മൊഴിഞ്ഞതെല്ലാം;
അത്മാവിലെന്നും അനുഗ്രഹമായ്...

ശ്രീചക്രധാരീശ്രീപത്മനാഭാ..
പത്മതീര്‍ത്ഥത്താലുള്ളത്തെനീ,
തൊട്ടുണര്‍ത്തീ,അനുഗ്രഹിച്ചു...!എന്നും
ദേവ ദേവാഎന്നില്‍ കൃപചൊരിയൂ......


ശ്രീദേവിനായര്‍ .