Saturday, October 9, 2010

മഴ

രാവേറെയായീയെന്‍ചിന്തകള്‍ പൂവിട്ടു
തിരിതാഴ്ത്തിയെന്നുള്ളിലണയാന്‍ വിതുമ്പു
മ്പോള്‍,
പുലരാത്തപ്രകൃതിയെമാറോടണച്ചുഞാന്‍,
പതിവായിയാലിംഗനംചെയ്തുണരുന്നു.



കുപിതനായെന്നെയൊരുനോക്കുകാണാതെ,
കൈവിട്ടുപോകുന്നു മഴതന്റെ മിഴിനീരാല്‍.
മാനം കറുക്കുമ്പോള്‍ മിഴിതന്നിലണയാത്ത,
മൌനസംഗീതിയായെന്നുള്ളമലയുന്നു.


എന്തോപറയുവാനായുന്നചെഞ്ചുണ്ടില്‍,
വിറയാര്‍ന്ന പ്രണയത്തിന്‍ വരികള്‍
മൂകമായ്.
നനവാര്‍ന്ന മഴനീരിന്‍സ്നിഗ്ദ്ധമാംഭാവങ്ങള്‍,
ഒന്നും പറയുവാനാവാതെ വിടചൊല്ലി.




ശ്രീദേവിനായര്‍.

4 comments:

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍

HAINA said...

നല്ല കവിത

poor-me/പാവം-ഞാന്‍ said...

കേരളത്തിലെ കനത്ത മഴ താങ്കളെക്കൊണ്ട് ഇങനെയെഴുതിച്ചു അല്ലെ?

uthamanarayanan said...

Rain ineluctably evokes waves of emotions in humans and despite the outpourings of the poets on "Rain" still the flow and ebb continues is the proof of the fact mentioned above.
Best wishes Sreedevi Nair.