Thursday, November 28, 2013

വിധി വിളക്ക്




എങ്കിലും നിഷ്ഫലമീജന്മപന്ഥാവില്‍
എത്രയോ വന്മരം കടപുഴകിവീണു,
എന്നിട്ടുമെന്തേയീ ജന്മത്തിന്നോരത്ത്
നീ നട്ട ചെറുമരം തളിരണിഞ്ഞൂ?

ഉത്തരമില്ലുത്തരമില്ലൊന്നുപോലും
നിന്‍ ചെയ്തികള്‍ ചിന്തിപ്പതാനാര്‍ക്കറിവൂ?
ഒന്നറിയുന്നുഞാനൊന്നുമാത്രം നിങ്കര്‍മ്മങ്ങള്‍
മന്ത്രരൂപത്തിലെന്നന്തരംഗം;

ഇന്നുഞാനിന്നെന്നെയറിഞ്ഞിടാത്തൊരു
നിന്നെയറിയുവാനുള്ള വൃഥാശ്രമത്തെ,
നിന്നുയിര്‍ എന്നില്പടര്‍ത്തിയ ശക്തിതന്‍
അര്‍ത്ഥത്തിന്‍ വ്യാപ്തിയില്‍ ഞാനറിവൂ!

ഒന്നുമാത്രമാണതൊന്നുമാത്രം ഞാന്‍
ശ്വാസനിശ്വാസത്തിലോര്‍ത്തെടുപ്പൂ,
ഉന്മത്തചിത്തത്തിന്നാധാര ശിലയില്‍ നാം,
എന്തിനായ് വയ്ക്കുന്നൂ വിധി വിളക്ക്?




ശ്രീദേവിനായര്‍  .

3 comments:

ബൈജു മണിയങ്കാല said...

ഒരു ശ്വാസനിശ്വാസത്തിൽ കെട്ടുപോകാൻ
തത്വചിന്തയുടെ നല്ല വരികൾ

ajith said...

അറിയാത്തതെല്ലാം ബ്രഹ്മം

SreeDeviNair.ശ്രീരാഗം said...

ബൈജു, അജിത് ,
നന്ദി.....
സസ്നേഹം,
ശ്രീദേവിനായര്‍ .