Friday, April 10, 2015

 

 കവിത 

 

ചിന്തിത മാനസം കണ്ടു ഭ്രമിക്കേണ്ടാ 
ചിന്തവിട്ടെന്നും നീ പോയിടേണ്ടാ ..
ചിത്തത്തിനുള്ളിലഗ്നി ജ്വലിക്കുമ്പോഴും 
ചിന്താരഹിതയായ്  വാഴ്കവേണം..... 
 
ഇമ്മട്ടിലുള്ളോരു ചൊല്ലുകൾകേട്ടേന്റെ  
ഇച്ഛയിലെപ്പക്ഷി ഉറങ്ങിയില്ലാ ...
പറക്കമുറ്റാത്ത പാഴ്വാക്കിനർത്ഥം 
പഴഞ്ചനെന്നെങ്ങനെ ഞാൻ പറയും ?
 
പഴമകൊണ്ടെന്റെ മനം നിറച്ചോരു 
പഴംകവിതയെയെങ്ങനെ   പരിത്യജിക്കും ?
 
 
എഴുതൂ  പ്രിയ  മിത്രമേ എഴുതൂ ..
എന്നാൽ   പുതുമ നിറയ്ക്കൂ .....
 
എന്തും പറയണം ..പ്രസംഗിക്കവേണം .!..അതിനോരു  ശേലു വേണം! 
സഭ്യമാവാം  അസഭ്യമാവാം ..!വീണ്ടും നിനക്കതൊരു പ്രമാണമാക്കാം !......
 
 
 
വെളുക്കെച്ചിരിച്ചു മെല്ലെക്കരഞ്ഞുഞാൻ..... 
കണ്ണൊന്നടച്ചു മെല്ലെത്തുറന്നു....... 
 മുന്നിലായ്ക്കണ്ടു പ്രസംഗരൂപം..

കണ്ടാലൊരു കേമൻ ..കാണാൻ സുമുഖൻ 
കാരിരുമ്പിന്റെ മനസ്സുള്ള സൌമ്യൻ ...
കവിതയെന്നൊരു ഗദ്യരൂപം 
കവിയായി വീണ്ടും അരങ്ങിലേറി....
 
 
കവിതയെന്നൊരു പരമോന്നഭാവം  
കടമെടുക്കാനാവാതെപോയ 
കടന്നൽകൊത്തിയകവിയെനോക്കി  ,
കാണാത്തപോൽ  ഞാൻ നോക്കി നിന്നു .
 
 
പദ്യമെഴുതിയാൽ നിനക്ക് പഴഞ്ചനാകാം !ഗദ്യമെഴുതിയാൽ  നിനക്ക് പ്രസിദ്ധനാകാം! 
 
കവി വീണ്ടും ചിരിച്ചു 
 
 
വേണ്ടാവേണ്ടാ യെനിയ്ക്കാകവേണ്ടാ ..
 മാനുഷനെന്നൊരു പേരുമതി 
എന്നെന്നുംമാനുഷസ്നേഹിയായി
നിങ്ങളിൾ തന്നൊരുസോദരിയായ് !
 
    "ഉള്ളം പുകഞ്ഞു എന്തെന്നറിയാതെ...... 
   ഭാഗവാനുമായൊന്നു സംവദിച്ചു." 
 
അങ്ങയ്ക്കു തെറ്റിയോ? മാവേലിയോ ?കവിയോ ?
പാതളത്തിലാഴുവൻ യോഗ്യരാര്    ? 
 
കവിതയെ ത്തേടുന്ന വാമനകുമാരനു 
കാൽ ചവിട്ടാൻ ഞാൻ ......
തലതാഴ്ത്തി നിന്നു !!!



ശ്രീദേവിനായർ 

2 comments:

Geethakumari said...

നന്നായിരിക്കുന്നു

ajith said...

എഴുതൂ, ആശംസകള്‍