Thursday, April 28, 2016

സൂര്യൻ
---------------


ഒരിക്കലവൻ എന്നോടു ചോദിച്ചു .....
നഷ്ട മാം വൃക്ഷത്തെ നീ തരുകില്ലയോ ?
...
പുഴതൻ തണുപ്പുമായ് വരുവാങ്കഴിയാത്ത
മേനിതൻ വേദന നീയിന്നറിയുമോ ?

ശോകമാം ഭാഷയിൽ എന്നോടിന്നവൻ
വ്യക്തമായ് ചൊല്ലിപ്പതം വന്ന മനസ്സുമായ് ...

നഷ്ടസ്വര്ഗ്ഗത്തെ പ്പാടിപ്പുകഴ്ത്ത്തുന്ന ..
മനസ്സുമായ് മനുഷ്യരെന്നും അലയുന്നു

ചുറ്റിലും നോക്കുക ..ഭുമിതൻ ദുഃഖത്തെ
കണ്ണീരുവാർക്കുന്ന മരങ്ങളെ ക്കാണുക ....

കണ്ണീരുവറ്റിത്തളർന്നുറങ്ങീടുന്ന -
പിഞ്ചു കിടാങ്ങളെ നോക്കി ....കരയുക !
....
എന്തുതെറ്റാണിവർ ..ചെയ്തതെന്നോർക്കുക ?
ഭൂമിയാം അമ്മയെ വഞ്ചിച്ചതില്ലിവർ..!

ഭൂമിയെത്തല്ലി തകര്ത്ത്തവർ അകലെയായ്
കൊട്ടാരവാതിലിൽ നോക്കി നിന്നീടുന്നു ...

കൈപ്പണം വാങ്ങി മതിക്കുന്ന വന്പന്മാർ ..
ഇന്നും സുഖിക്കുന്നു .നാലുകെട്ടിന്നുള്ളിൽ ...!..



"സർവ്വം  സഹിച്ചങ്ങു സഹികെട്ട ഭൂമിയിൽ
ചുട്ടു പൊള്ളുന്ന സൂര്യകിരണങ്ങൾ .....
എന്തിനോ ഏതിനോ നിര്വ്വികാരം കൊണ്ടു
കുപിതനായ് മനുജനെ നിഷ്പ്രഭനാക്കുന്നു !"


ശ്രീദേവിനായർ