Saturday, February 7, 2009

സന്ദേശം

അനശ്വര സംഗീതത്തിന്റെ
അലകളില്‍ ആലോലമാടിയ
അകക്കാമ്പില്‍;
അനേക ശബ്ദതരംഗങ്ങളായ്,
അന്നേ,നിന്നെഞാന്‍തിരിച്ചറിഞ്ഞിരുന്നു!

മഴയുടെ സംഗീതത്തിലും,
മഴയുടെമനംമയക്കുന്നകുളിരിലുംനിറഞ്ഞത്;
മൌനമായി കടംവാങ്ങിയമനസ്സിന്റെ,
മയക്കുന്നമാദകസന്ദേശങ്ങളായിരുന്നു!

മധുമാസരാവിന്റെ
മധുര സങ്കല്പങ്ങളില്‍
മഴയെന്ന വികാരം;

മഴത്തുള്ളിയിലെ ഹര്‍ഷോന്മാദമായ്,
മഴയില്‍ കുതിര്‍ന്ന ദാഹവുമായ്,
മഴയെന്ന മോഹമായ്,
മഴയായീ,മഴമേഘമായീ,
മറ്റാരേയുംകാള്‍ നിന്നെആശ്വസിപ്പിക്കു
മെന്ന് ഇന്നുഞാന്‍ തിരിച്ചറിയുന്നു!


11 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഞാന്‍ തിരിച്ചറിയുന്നു...!
:)

രാജീവ്‌ .എ . കുറുപ്പ് said...

മധുമാസരാവിന്റെ
മധുര സങ്കല്പങ്ങളില്‍
മഴയെന്ന വികാരം;

അത് വളരെ മനോഹരം, ആശംസകള്‍

the man to walk with said...

ishtamaayi..
congrats

Aluvavala said...

പേര് ആമ എന്നു കൊടുക്കാമായിരുന്നു.....

SreeDeviNair.ശ്രീരാഗം said...

ഷിജു,

നന്ദി...

കുറുപ്പിനും,
നന്ദി പറയുന്നു.

A man to walk with,
വളരെ സന്തോഷം....

സ്വന്തം,
ചേച്ചി

SreeDeviNair.ശ്രീരാഗം said...

ആലുവാ വാലയ്ക്കും
ആമയ്ക്കും തമ്മിലെന്താ?
അര്‍ത്ഥം മനസ്സിലായില്ല...
അതാ..ചോദിച്ചത്!
അതോ....
അമ്മയെന്നെഴുതിയപ്പോള്‍
ആമയായിപ്പോയതാണോ?


ശ്രീദേവിനായര്‍

Aluvavala said...

'അ'യും 'മ' യും നിരന്നിരിക്കുന്നത്കൊണ്ട് വെറുതെ പറഞ്ഞതാണ്.....!

ഏ.ആര്‍. നജീം said...

ഞാനും വായിച്ചൂട്ടോ :)

mayilppeeli said...

ദേവിയേച്ചീ, വളരെ നല്ലൊരു സന്ദേശം........

SreeDeviNair.ശ്രീരാഗം said...

ആലുവവാല,

നന്ദി...

നജീം,
സന്തോഷം....!

മയില്‍പ്പീലി,

വീണ്ടും നന്ദി.....

സ്വന്തം,
ചേച്ചി

പാവത്താൻ said...

ഒരു മഴ നനഞ്ഞ പോലെ.ആലുവവാലയുടെ ആമയെ യും ഇഷ്ടപ്പെട്ടു.