Thursday, March 12, 2009

സ്ത്രീയുടെ ദുഃഖം

ഞാന്‍ സീതാദേവിയാകാന്‍ മോഹിച്ചു;
പക്ഷേ,അവന്‍ ശ്രീരാമനായിരുന്നില്ല!
രാവണനായിരുന്നില്ല,
മാരീചനും!

ഞാന്‍ പാഞ്ചാലിയാവാന്‍ കൊതിച്ചു;
എന്നാല്‍,അവര്‍ പാണ്ഡവരായിരുന്നില്ല,
പണ്ഡിതരായിരുന്നില്ല;
കുന്തീമാതാവിനെഎനിയ്ക്ക്കിട്ടിയതുമില്ല!

ഗാന്ധാരിയായി സ്വയം നിന്നുനോക്കി;
പക്ഷേ,ധൃതരാഷ്ടൃരുടെആലിംഗനം
എന്റെ നേര്‍ക്കുവരുന്നതുപോലെ?
ദുര്യോദനന്‍,എന്റെ ഗര്‍ഭപാത്രത്തിനേറ്റ
നോവായിരുന്നുവോ?
ശാപമോ,ഭാരമോ,ഭാഗ്യമോ?എന്നറിയാതെ
ഞാന്‍ കുഴങ്ങീ...!

ഭഗവാന്‍ നാരായണനെപ്പോലും....
ഒരു നിമിഷം;മനമറിയാതെ ഞാന്‍?
എന്നിലെ സ്ത്രീയുടെ പാപം
യുഗയുഗാന്തരംകടലുപോലെ;
തിരമാലകളാല്‍,ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്നു!


എന്നിലെ രാമനെക്കാണാതെഞാന്‍,തേങ്ങീ.....
കൌസല്യയെപ്പോലെ!
രാമനെകണ്ടുഞാന്‍,തേങ്ങി....
കൈകേയിയെപ്പോലെ!
രാമനിലൂടെ എന്റെ ദുഃഖങ്ങളൊതുക്കി.....
ഞാന്‍,സുമിത്രയെപ്പോലെ!“



ശ്രീദേവിനായര്‍

2 comments:

ശ്രീ said...

കൊള്ളാം ചേച്ചീ

പ്രയാണ്‍ said...

നല്ല കവിത....