Saturday, April 11, 2009

പരാജിത





ദുഃഖം ഊറുന്ന ഇടനാഴികകളിലെ
ഊറ്റുകുഴികളില്‍,
എന്നും കാല്‍തെന്നിവീഴാനായിരുന്നു
അവളുടെ വിധി!


ഉപ്പിന്റെ രുചിയുള്ള ജലത്തിന്
കണ്ണീരിന്റെ നിറമായിരുന്നുവോ?
അറിയാനായി അവള്‍ ഇരുളില്‍
തപ്പുകയായിരുന്നു!



നിറമില്ലാത്ത സന്ധ്യകളെപ്പോലെ,
നിലാവുള്ള രാത്രികളും മാറുകയാണോ?


മുട്ടറ്റംവെള്ളത്തില്‍ മുങ്ങിത്താഴാനാവാതെ,
പരാജിതയുടെ മുഖം മൂടി അണിയാന്‍
വിസമ്മതിച്ച് വികൃതമായി പുഞ്ചിരിതൂകി
യതല്ലാതെ,
രാത്രിയോടെന്തുപറയാനെന്ന്,
അവള്‍ ഓര്‍ത്തു!


വാക്കുകളില്‍ വിരഹം ചാലിച്ചാല്‍;
പരിതാപം ഏറ്റുവാങ്ങാം!
വിതുമ്പിയാല്‍;
പരിഹാസവും!


ഒരു നിമിഷം ആകാശം മറച്ചുപിടിച്ച
മഴമേഘങ്ങള്‍;
ആഞ്ഞുപതിച്ചെങ്കില്‍?


പരിസരം പോലുമറിയാതെ,
കരയാം,പൊട്ടിപ്പൊട്ടിക്കരയാം...
ഊറ്റുവെള്ളത്തില്‍ കാല്‍ തണുത്തു
തുടങ്ങിയെങ്കിലും;


ഉള്ള് തണുപ്പിക്കാന്‍;
ആഞ്ഞടിക്കുന്ന മഴത്തുള്ളികള്‍ക്കും,
കുതിച്ചുപായുന്ന ഒഴുക്കുവെള്ളത്തിനുമേ
കഴിയൂ, എന്ന്അവള്‍ തിരിച്ചറിഞ്ഞു!




ശ്രീദേവിനായര്‍

1 comment:

the man to walk with said...

dhukham thanne..ennalum oru mazhacharthundu..nannayi