Wednesday, February 15, 2012

വ്യര്‍ത്ഥം

വ്യര്‍ത്ഥമാംചിന്തകള്‍ തേടിയെത്തീ,യെന്റെ
വ്യാമോഹഭാവങ്ങള്‍ പങ്കുവച്ചു,
ഭ്രമരത്തെക്കൈവിട്ട പൂവിന്റെ ഉള്ളുപോല്‍
ഭഗ്നവികാരങ്ങള്‍തേങ്ങി വീണ്ടും.


മണ്‍ മറഞ്ഞീടുന്ന മായാവിശേഷങ്ങള്‍
ഉന്മാദമേറ്റു പറന്നു പൊങ്ങീ.
മലരിനെ കാണാതെ മാധവസന്ധ്യയും,
മധുപനെത്തേടി ത്തളര്‍ന്നിരുന്നു.

ഒളിമിന്നിപ്പായുന്ന നക്ഷത്രകിന്നരം,
ഒന്നുമറിയാതെകണ്‍ ചിമ്മിനിന്നു.
അടരാതെയാകാശമപ്പോഴുമകലെയായ്,
അലയുന്ന ആഴിയെ കാത്തിരുന്നു.




ശ്രീദേവിനായര്‍

No comments: