Saturday, March 10, 2012

നാട്യം



പച്ചപുതച്ച പാടം;
നെല്‍മണികളെ ത്തിരിച്ചറിയാതെ
പതിരുകളില്‍ നൂറുമേനിവിളയിച്ച്
മനുഷ്യരെ ചതിക്കുന്നുവോ?

ഉപ്പില്ലാത്ത ഉമിനീരില്‍
പതിരിന്റെ പാഴ്ച്ചോറ് ദഹനം കിട്ടാതെ
തേങ്ങിയപ്പോഴെല്ലാം;
ദുര്‍മ്മേദസ്സിന്റെ മാംസക്കഷ്ണങ്ങളില്‍
രുചിയെന്ന പാഴ്വാക്കിനര്‍ത്ഥംകിട്ടാതെ
ഞാന്‍ ഭക്ഷിച്ചുകൊണ്ടേയിരുന്നു.

എരിവിന്റെ  നാട്യത്തില്‍കണ്ണുകള്‍
കരഞ്ഞുകാട്ടിയപ്പോഴും
എനിയ്ക്കറിയില്ലായിരുന്നുഎവിടെയാണ്
തെറ്റുപറ്റിയതെന്ന്?


മനുഷ്യച്ചങ്ങല നിര്‍മ്മിക്കുന്ന 
ലാഘവത്തില്‍ മനസ്സുകളെ
കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നത്
മൌഡ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ
ഞാന്‍ അതിനുശ്രമിച്ചുകൊണ്ടേയിരിക്കുന്നു.






ശ്രീദേവിനായര്‍

2 comments:

tnbchoolur said...

ellaam kaivittu poku mennuLLOru
chinthakal kaaTilalanjidumpOL
thonnunna vyarthamaam shoonyathayaal
koodu nirmichu vasichitalle

kaviyaayi kavithayil kaviyumee
pathrathil attikurukkiniranjidumpol
veendum nirakoo ninavinte ummarathennum tharavaattilammayaayi

SreeDeviNair.ശ്രീരാഗം said...

Dear tnbchoolur,
നന്ദി....

സസ്നേഹം,
ശ്രീദേവിനായര്‍