Sunday, December 14, 2008

ചില നേരങ്ങളില്‍

മനസ്സിനെ അറിയാത്തവള്‍ ഭാര്യയായി..
അതൊരു നിമിത്തമായി!
മനസ്സറിഞ്ഞവള്‍ മിഥ്യയായി
അവളൊരു സങ്കല്പമായി!

ശരീരത്തെ അറിഞ്ഞവള്‍,
ശിരസ്സുയര്‍ത്തിയില്ല...
ശക്തിസ്വരൂപമായ്കരുതിയവള്‍
ശക്തി ആവാഹിച്ചുതന്നതുമില്ല!

മലരുകളായിരം ചിരിതൂകിയ
മലര്‍മെത്തയില്‍,
മധുമാസരാവില്‍ശയ്യയൊരുക്കിയവള്‍
മനസ്സാ,വരിച്ചവള്‍ ആയിരുന്നില്ല!

മനസ്സാന്നിദ്ധ്യം മുറവിളികൂട്ടിയ
സമയങ്ങളില്‍,
മനസ്സാ,വാചാ,കര്‍മ്മണാ,
മനസ്സറിയാതെ മധുരമായ
മന്ദഹാസത്തോടെ മുറുമുറുപ്പില്ലാതെ
മന്ദം മന്ദം കടന്നുവന്നവള്‍
മനസ്സാക്ഷിതന്നെയായിരുന്നുവോ?

അവളെ മറ്റാരുമറിയാതെഞാന്‍
മനസ്സില്‍ ത്തന്നെ സൂക്ഷിക്കട്ടെ?

2 comments: