Saturday, March 10, 2012

നാട്യം



പച്ചപുതച്ച പാടം;
നെല്‍മണികളെ ത്തിരിച്ചറിയാതെ
പതിരുകളില്‍ നൂറുമേനിവിളയിച്ച്
മനുഷ്യരെ ചതിക്കുന്നുവോ?

ഉപ്പില്ലാത്ത ഉമിനീരില്‍
പതിരിന്റെ പാഴ്ച്ചോറ് ദഹനം കിട്ടാതെ
തേങ്ങിയപ്പോഴെല്ലാം;
ദുര്‍മ്മേദസ്സിന്റെ മാംസക്കഷ്ണങ്ങളില്‍
രുചിയെന്ന പാഴ്വാക്കിനര്‍ത്ഥംകിട്ടാതെ
ഞാന്‍ ഭക്ഷിച്ചുകൊണ്ടേയിരുന്നു.

എരിവിന്റെ  നാട്യത്തില്‍കണ്ണുകള്‍
കരഞ്ഞുകാട്ടിയപ്പോഴും
എനിയ്ക്കറിയില്ലായിരുന്നുഎവിടെയാണ്
തെറ്റുപറ്റിയതെന്ന്?


മനുഷ്യച്ചങ്ങല നിര്‍മ്മിക്കുന്ന 
ലാഘവത്തില്‍ മനസ്സുകളെ
കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നത്
മൌഡ്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ
ഞാന്‍ അതിനുശ്രമിച്ചുകൊണ്ടേയിരിക്കുന്നു.






ശ്രീദേവിനായര്‍