Sunday, April 26, 2015


പ്രതീക്ഷ
--------------

വിണ്ണിൽ  ചിരിക്കുന്ന  രാജകുമാരനു
മണ്ണിലെ പെണ്ണിനോടാത്മാനുരാഗം....
കാട്ടിലെ വന്മരക്കൂട്ടത്തിനാകെ
ച്ചോട്ടിലെ പുല്മേട  പെണ്ണിനോടാശ ..!

അക്കരക്കൂട്ടിലെ തത്തമ്മപ്പെണ്ണിനെ
ഇക്കരെനിന്നുകലമാൻ കൊതിച്ചു ..
കാട്ടരുവിയോടൊത്ത് നടക്കുവാൻ
കാട്ടാനക്കൊ മ്പനു വീണ്ടുമൊരാശ ..

ആശ നിരാശ  കൾ  നിശ്വാസമായപ്പോൾ  
നോക്കിനിന്നൊരു കുയിലമ്മ ചൊല്ലീ....

"കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്...
സൃഷ്ടിച്ചവൻ നിന്നെരക്ഷി ച്ചുകൊള്ളും
മുറ്റും  പ്രതീക്ഷകൾനിൻ പക്കൽവേണ്ടാ
മറ്റെല്ലാമീശ്വരൻ തൻ കളിയല്ലേ ?

എന്തൊക്കെ യാണെന്റെ പാട്ടിന്റെ ഈണം
ഏതൊക്കെ ശീലുകൾ ഞാനാഞ്ഞു പാടി ...!
എന്നിട്ടു മിന്നും കണ്ടില്ല ഞാനെന്റെ
ജീവന്റെ  ജീവനാം മക്കളെ മാത്രം !"




ശ്രീദേവിനായർ 

Tuesday, April 21, 2015

ഭൂമിയമ്മ 

പുല്മേഞ്ഞ നിൻ  മാറിൽ ഒട്ടിക്കിടന്നു  ഞാൻ
അല്പവുമാശങ്ക യില്ലാതുറങ്ങി ഞാൻ ...
ആര് നീ ആരെന്നറിയാതുണർന്നു ഞാൻ ...
എന്നെത്തലോടിയ കൈകളെ ത്തേടിഞ്ഞാൻ ..!


പൂമരച്ചോട്ടിലെൻ പായ  വിരിച്ചു  നീ
പുൽത്തകിടി കൊണ്ടു മെത്തയുണ്ടാക്കി നീ ..
എൻ  മയക്കത്തിലും കൂട്ടിരിന്നീടുവാൻ
താരാട്ട് പാടുവാൻ  അരുവിയോടോ തി നീ ....!


ആരായിരുന്നു നീ എന്നമ്മ തന്നെയോ ?
കണ്ണീരുപ്പുമായ് കൂടെ നടന്നവൾ ?
നീയെനിയ്ക്കമ്മ ഭൂമിയാം  മാതാവ്
ആരോ രുമില്ലാത്തനാഥർക്കാശ്രയം !




ഈ മണ്ണിൽ  നിന്നല്ലോ എൻ സപ്ത നാഡി കൾ
ഈ ജലം തന്നെയെൻ രക്തത്തിന്നാധാരം ..
ജനനവും മരണവും ഇവിടെ നടക്കുന്നു
ഭൂമിയാം മാതാവേ നിൻ മാറിൽ ലയിക്കുന്നു !



ഇല്ല ഞാൻ പോവില്ല കൈവിടാനാവില്ല
ജന്മജന്മാന്തരമീയമ്മയെ ക്കൈവിടാൻ
 മറക്കുവാനാകാത്ത  ഹൃദയബന്ധം  ഈ ....
ഭൂമിയാം മാതാവിൻ ആത്മബന്ധം  !



ശ്രീദേവിനായർ 

Wednesday, April 15, 2015

 

 

പൂക്കളുടെ സംശയം 

-----------------------------------

 

എന്തെന്തു ചെയ്തൂ ? നീ ചെയ്തോ പുണ്യം..?

കണി ക്കൊന്നയാകാൻ മനസ്സൊന്നുവേറെ ....

വർഷങ്ങൾ തോറും വിരുന്നെത്തിവീണ്ടും 

ഹർഷാരവങ്ങൾനീ നേടി പൂവേ...!

 

കണ്ണുനിറഞ്ഞൂ ..... ചിരിച്ചൂ കണിക്കൊന്ന 

പൂവുംമെല്ലെ പ്പറയാനൊരുങ്ങീ .... 

ഇത്തരം ചോദ്യനുത്തരങ്ങൾ 

നിന്നാണെ,പൂവേയെനിക്കറിയുകില്ലാ .

 

ഉത്തരമില്ലാത്ത ചോദ്യനുത്തരം 

തേടി ത്തളർന്ന സുമങ്ങളെ ല്ലാം 

പനിനീർ സുമത്തിനെ റാണിയാക്കി 

ചോദ്യത്തിന്നാഴങ്ങൾ വീണ്ടെടുത്തു....

 

"നിന്നാണെ പൂവേ ചുമന്നപൂവേ 

നിന്നെ ഞാനൊന്ന് തലോടിട്ടേ ?

പുഞ്ചിരിതൂകി കണിക്കൊന്ന ചൊല്ലീ 

ഞാനോര് പാവം കാട്ടുപൂവ് .....! "

 

നാട് നീളെ നിവര്ന്നു നടക്കും വമ്പത്തിപ്പൂ നീ 

സമ്പന്നൻ മാർ ക്കെന്തും നല്കും നീ ഒരഹങ്കാരീ !

നിറങ്ങൾ പലത്  ഇഷ്ടം പലത് ...

പ്രണയത്തിൻ പൂ  നീ ...!

വാസനയേറിയ നിന്മേനിക്കായ് 

യൌവ്വനവുംപിറകേ ..

 

തുമ്പ പ്പൂവിൻ നിര്മ്മല ഹൃദയം 

എന്നെ ഓര്ക്കുന്നു !

കണ്ണന്റെ പൂഞ്ചേ ലയിലായി  

 ഞാനും ലയിക്കുന്നു  ...!.

 

കിങ്ങിണിമൊട്ടുകൾ ചിലങ്കകെട്ടി  

 നൃത്തം വയ്ക്കുന്നു

എൻ ചില്ല്ലയിലിരുന്നവനെന്നെനോക്കി- 

ക്കുഴലൂതി രസിക്കുന്നൂ .....!

 പ്രണയിനിയല്ല കാമിനിയല്ല 

വെറുമൊരു പാവം ഞാൻ, 

കണ്ടാൽ വീണ്ടും നോക്കിപ്പോകും 

നിര്മ്മല രൂപം ഞാൻ !

 

 കണ്ണന്റെ കളിത്തോഴി 

വെറുമൊരുകൊന്നപ്പൂ 

കണികാണാനായി വീണ്ടുമെത്തും 

മേടപ്പുലരിയിൽ ഞാൻ !

 
   
...

 ശ്രീദേവിനായർ 

 
.
 
 

 

Tuesday, April 14, 2015

 കൊന്നപ്പൂവ്

------------------

 

മഴയും വെയിലും വാരിപ്പുണർന്ന
വിശ്വാസത്തിൽ കുളിരണിഞ്ഞ
കണിക്കൊന്ന പൂക്കൾ ...

സൂര്യനെ ആവാഹിച്ച മനസ്സുമായ് ,...

മനുഷ്യമനസ്സുകളിലേയ്ക്ക്

എത്തിനോക്കാൻ ശ്രമിക്കുന്ന ഈ സുന്ദര കാലം ..!

അത് തന്നെയാണു നമ്മുടെ സ്വന്തം വിഷുക്കാലം ....
സ്നേഹത്തിന്റെ ഒരു കുല കൊന്നപ്പൂക്കൾ
എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്ക്കും
ഞാനും നല്കുന്നു !

"വിഷു ദിനാശംസകൾ"
നിങ്ങളുടെ സ്വന്തം ശ്രീദേവിനായർ

Saturday, April 11, 2015

കാൽക്കുലേറ്റർ 

-----------------------

കൂട്ടിയിട്ടും കിഴിച്ചിട്ടും 

ഗുണിച്ചിട്ടും ഹരിച്ചിട്ടും 

കാണാൻ കഴിയാത്ത അക്കങ്ങളെത്തേടി 

ഞാൻ കാൽക്കുലേറ്ററിന്റെ നാലുവശവും നോക്കി..

 

ഇനി മറ്റുവല്ല വശങ്ങളും ഇതിനുണ്ടോ?


നാലല്ല  നാല്പത്  വശങ്ങൾ തേടിയാലും 

കിട്ടില്ലെന്ന ധാരണയിൽ സുഹൃത്തിന്റെ പരുഷനോട്ടം!


എന്തുപറ്റി ശ്രീ?

ഏയ്‌ ഒന്നുമില്ല ...

ലെഡ്ജർ മാറ്റിവച്ചു ഞാൻ കാൽക്കുലേറ്റർ 

വിശദമായി പരിശോധിക്കൽ ആരംഭിച്ചു !


എന്നാൽ  ഞാൻ  ഒന്ന് ഞെട്ടി !

ശരിയാണ് !

എന്റെ ബന്ധങ്ങളുടെ ബാറ്ററി  ചാർജ്ജില്ലാതായിരിക്കുന്നു!.

മാറ്റിയിടാൻ ഞാൻ" മറന്നും, പോയിരിക്കുന്നു !"

 
 

ശ്രീദേവിനായർ 

Friday, April 10, 2015

 

 കവിത 

 

ചിന്തിത മാനസം കണ്ടു ഭ്രമിക്കേണ്ടാ 
ചിന്തവിട്ടെന്നും നീ പോയിടേണ്ടാ ..
ചിത്തത്തിനുള്ളിലഗ്നി ജ്വലിക്കുമ്പോഴും 
ചിന്താരഹിതയായ്  വാഴ്കവേണം..... 
 
ഇമ്മട്ടിലുള്ളോരു ചൊല്ലുകൾകേട്ടേന്റെ  
ഇച്ഛയിലെപ്പക്ഷി ഉറങ്ങിയില്ലാ ...
പറക്കമുറ്റാത്ത പാഴ്വാക്കിനർത്ഥം 
പഴഞ്ചനെന്നെങ്ങനെ ഞാൻ പറയും ?
 
പഴമകൊണ്ടെന്റെ മനം നിറച്ചോരു 
പഴംകവിതയെയെങ്ങനെ   പരിത്യജിക്കും ?
 
 
എഴുതൂ  പ്രിയ  മിത്രമേ എഴുതൂ ..
എന്നാൽ   പുതുമ നിറയ്ക്കൂ .....
 
എന്തും പറയണം ..പ്രസംഗിക്കവേണം .!..അതിനോരു  ശേലു വേണം! 
സഭ്യമാവാം  അസഭ്യമാവാം ..!വീണ്ടും നിനക്കതൊരു പ്രമാണമാക്കാം !......
 
 
 
വെളുക്കെച്ചിരിച്ചു മെല്ലെക്കരഞ്ഞുഞാൻ..... 
കണ്ണൊന്നടച്ചു മെല്ലെത്തുറന്നു....... 
 മുന്നിലായ്ക്കണ്ടു പ്രസംഗരൂപം..

കണ്ടാലൊരു കേമൻ ..കാണാൻ സുമുഖൻ 
കാരിരുമ്പിന്റെ മനസ്സുള്ള സൌമ്യൻ ...
കവിതയെന്നൊരു ഗദ്യരൂപം 
കവിയായി വീണ്ടും അരങ്ങിലേറി....
 
 
കവിതയെന്നൊരു പരമോന്നഭാവം  
കടമെടുക്കാനാവാതെപോയ 
കടന്നൽകൊത്തിയകവിയെനോക്കി  ,
കാണാത്തപോൽ  ഞാൻ നോക്കി നിന്നു .
 
 
പദ്യമെഴുതിയാൽ നിനക്ക് പഴഞ്ചനാകാം !ഗദ്യമെഴുതിയാൽ  നിനക്ക് പ്രസിദ്ധനാകാം! 
 
കവി വീണ്ടും ചിരിച്ചു 
 
 
വേണ്ടാവേണ്ടാ യെനിയ്ക്കാകവേണ്ടാ ..
 മാനുഷനെന്നൊരു പേരുമതി 
എന്നെന്നുംമാനുഷസ്നേഹിയായി
നിങ്ങളിൾ തന്നൊരുസോദരിയായ് !
 
    "ഉള്ളം പുകഞ്ഞു എന്തെന്നറിയാതെ...... 
   ഭാഗവാനുമായൊന്നു സംവദിച്ചു." 
 
അങ്ങയ്ക്കു തെറ്റിയോ? മാവേലിയോ ?കവിയോ ?
പാതളത്തിലാഴുവൻ യോഗ്യരാര്    ? 
 
കവിതയെ ത്തേടുന്ന വാമനകുമാരനു 
കാൽ ചവിട്ടാൻ ഞാൻ ......
തലതാഴ്ത്തി നിന്നു !!!



ശ്രീദേവിനായർ 

Wednesday, April 8, 2015


കണിക്കൊന്ന
----------------------


സ്വപ്നം മയങ്ങും വിഷു ക്കാലമൊന്നിൽ
കണ്ണൊന്നു പൊത്തി ക്കണിക്കൊന്നയെത്തി .
കണ്ണൊന്നുചിമ്മി ക്കുണുങ്ങിച്ചിരിച്ചു ,
കണ്ണന്റെ രൂപം മനസ്സില് പതിഞ്ഞു ...
..
കാണാതെഎന്നും കണിയായൊരുങ്ങി
ഉള്ളാ ലെ എന്നും വിഷു പ്പക്ഷി ഞാനും!
കണിക്കൊന്നപൂത്തു മനസ്സും നിറഞ്ഞു
 കനകത്തിൻ പൂക്കൾ നിരന്നാഞ്ഞുലഞ്ഞു ...

വിഷുക്കാലമൊന്നിൽ ശരത്ക്കാലമെത്തീ
പതം  ചൊല്ലി നിന്നൂ കണിക്കൊന്നതേങ്ങി..
കൊഴിഞ്ഞങ്ങുവീണ സുമങ്ങളെനോക്കി ,
 എന്തെന്നറിയാതെ വിങ്ങിക്കരഞ്ഞു .......


"കണിക്കൊന്നപ്പൂവിനൊപ്പം
കണ്ണനുണ്ണി നീ ചിരിച്ചു .....
കണികാണാനായി വീണ്ടും
വിഷുപ്പുലരിയോടിയെത്തി ......!"



ശ്രീദേവിനായർ                                   

Monday, April 6, 2015

പ്രണയം 

 

 

ഒരു നാളിൽ എന്നേയ്ക്കായ്പ്പിരിയുമെങ്കിൽ ,

ഇപ്പ്ര ണയത്തിന്നാഴങ്ങൾ ആരോർത്തുവയ്പ്പൂ?

എന്നെന്നുമാത്മാവിൻ ഉണ്‍ര്ത്തുപാട്ടാ യ്  

ത്തീരുമെങ്കിൽ വീണ്ടും ,ഓര്ത്തുവയ്ക്കാം..  

 

ജീവൻ തുടിക്കുമെൻആത്മാവിനുള്ളി ലെ 

ശ്രീരാഗമായ് ഗാനമാലപിക്കാം ..

ഹൃത്തിന്നകതാരിലെന്നും പ്രണയത്തിൻ 

ജീവൻസ്പുരിക്കുംനിറതാളമാകാം  ..

 

തപ്തനിശ്വാസമേ നീഉതിർക്കുന്നുവോ 

വീണ്ടുമൊരേകാന്ത സ്മൃ തി മന്ദിരം

പ്രണയത്തിന്നാഴങ്ങൾ തേടിയലയാതെ 

നീലയിച്ചീടുക വിസ്മയമായ്  !

 

ശ്രീദേവിനായർ 

Sunday, April 5, 2015

 

 

കറുപ്പ് നിറം 

----------------------

 

പലവട്ടമായീ ക്കാണാൻ ശ്ര മിച്ച്ചൊരു 

മഴവില്ലിനെഞാൻ മാറോടണ ച്ചു  .

പഴയൊരു സ്വപ്നത്തെ വീണ്ടും സ്മരിക്കാൻ ,

പഞ്ചവർണ്ണക്കിളി പെണ്ണിനെത്തേടി .

 

പലവട്ടം ആഞ്ഞു പിടിക്കാൻ ശ്രമിച്ചപ്പോൽ 

പാഴ് ചിറകെല്ലാം കൊഴിഞ്ഞവൾ വീണു 

വീണ്ടും മനസ്സെന്ന വ്യാജ മയൂരം ,

ചിറകു വിടർത്തിച്ചലിക്കാനൊരുങ്ങീ .

 

മഴമേഘമൊന്നു തുടുത്തു തുളുമ്പി ,

ഉള്ളാലെ കണ്ടവൾ കോരിത്തരിച്ചു ,

ഏഴു നിറങ്ങളിൽ മുന്നിൽ  നീ നിന്നാൽ 

നിന്നാണെ  നിൻനിറം മുന്തിയതാകാം .

.

കരിമുകിൽ ഇല്ലാത്ത മഴമേഘമില്ല 

കാർവർണ്ണമെന്നാൽ മനോഹര ദൃശ്യം  

മനസ്സിന്റെ നിറവിൽ പുകയുന്ന നിനവിൽ 

സുന്ദരനിറത്തെ തിരക്കാനിറങ്ങീ   

 

ഏഴു നിറങ്ങളും മത്സരപ്പന്തലിൽ 

ആഞ്ഞാഞ്ഞുറഞ്ഞങ്ങു വീണ്ടും ച്ചവിട്ടി ,

ആരാണു കേമൻ തർക്കങ്ങൾ മൂത്തപ്പോൾ 

ഞാനൊന്നു നോക്കി മനസ്സൊന്നു വിങ്ങീ 

 

"കാണാൻ കറുമ്പി ക്ക് എന്താണു ചന്തം ?

കണ്ടവർ കണ്ടവർ പലവട്ടം ചൊല്ലീ "

മുന്നിൽ  നിരന്നൊരു കണ്ണാടിനോക്കി 

മനസ്സിന്റെ ആഴങ്ങൾ  തേടാൻ ശ്രമിച്ചു.

 

ഏഴു നിറങ്ങളും  നാണിച്ചു നിന്നു 

കാർവർണ്ണം വീണ്ടും പൊട്ടിച്ചിരിച്ചു 

കണ്ണിനു മികവാർന്ന കാർവർണ്ണനെ 

മനസ്സില് സ്മരിച്ചെന്റെ ഉള്ളു നിറഞ്ഞു   

 

 

ശ്രീദേവിനായർ 

Saturday, April 4, 2015

ദൈവപുത്രൻ
------------------



മെല്ലെത്തലോടിയെൻ ,കാതിൽ മൊഴിഞ്ഞവൻ,
ഞാനാണവൻ        നിൻ  "സമാധാനദൂതൻ"
വീണ്ടും ഉണർ ന്നെഴുന്നേറ്റവൻഞാനും   ,
നീയറിയുന്നൊരീ " ദൈവപുത്രൻ"!
                  
കണ്‍ചിമ്മി നിന്നൊരെൻ ചാരത്തണഞ്ഞവൻ,
പുഞ്ചിരി തൂകിപ്പിന്നെപ്പറഞ്ഞവൻ ;

സ്നേഹിപ്പിൻ നിങ്ങളെല്ലാവരുമെപ്പോഴും ,
അന്യോന്യ മാശ്രയമായിക്കഴിയുവിൻ .
സ്നേഹസമ്മാനമായ് ഞാൻ വീണ്ടും നല്കുന്നു,
ഭൂമിയിൽ നിങ്ങൾക്കു സ്വർഗ്ഗരാജ്യത്തെയും !






ശ്രീദേവിനായർ


പ്രിയ സ്നേഹിതർക്ക്   എന്റെ ഈസ്റ്റർ ആശംസകൾ ........