Sunday, December 28, 2014


ജ്വലാമുഖീ


ജ്വാലാമുഖീ ,നീ വന്നണയുമ്പോൾ
പരിഭവമില്ലാതമരാം ഞാനും.
ഇനിയൊരു ജന്മം  നീ തരുമെങ്കിൽ
വെറുതേ യാകാതിനി ഞാൻ കാക്കാം !

അരുതെന്നങ്ങു  വിലക്കും മനസ്സിൻ ,
ആത്മാഹൂതി യിവിടെ  നടപ്പു.
അലയാഴിയുമായ് പരിഭവമായി,
അകലെയലയും തിരകൾക്കാധി !

ഉത്തരമെന്തെന്നറിയാൻ മോഹം ,
ചോദ്യശരങ്ങൾക്കിനിയെന്തവധി ?
അർത്ഥമറിയാതധരം  വിങ്ങും
നിഷ്ഫലമല്ലോ,ജനനം ഭൂവിൽ!



ശ്രീദേവിനായർ .

Sunday, December 14, 2014

സന്ദേശം


വെള്ളിപൂശി കറൂ ത്തുപോയ
സ്മരണകൾ ക്കിന്നുപൊൻ നിറം
വ്യർത്ഥ മെന്നുകരുതിവന്ന
ചിന്തകൾ ക്കൊരു പുതു മനം.

ഹ്റ ത്തടതതിലാരോതഴുകീ ,
മിടിപ്പിനിന്നൊരു സാന്ത്വനം .
നഷ്ടമെന്നുകരുതിവന്ന
പദങ്ങൾക്കൊരു പൊന്ചങ്ങല .

ഹർഷപുളകിത സന്ധ്യ യിന്നൊരു
തരളമായൊരു സ്വപ്നമായ്  ...
പുതുവർഷ പ്രതീക്ഷവീണ്ടും  
പുൽകിയെത്തീ,സന്ദേശമായ് .....



 
ശ്രീദേവിനായർ    

Sunday, December 7, 2014

 


പൂജ്യത
-------------




സ്നേഹാദ്രമായെന്റെ താളം പിഴയ്ക്കുന്നു  
എവിടെയെ ന്നറിയാത്തമോഹങ്ങൾതന്നുള്ളിൽ
ഞാനുമെന്നാത്മാവുമായൊന്നുചേരുവാൻ
കൊതിയോടെ കാത്തുനിന്നീടുന്ന നേരത്തും;

എവിടെയോ കൈമോ ശമായ് ത്തീർന്നുവോ?
കണ്ഠ് ത്തി ന്നാഴങ്ങൾ തൻപുതു  നോവുകൾ?
എവിടെയെന്നാർക്കുമറി യാത്ത നൊമ്പരം
അകലങ്ങൾ പാലിക്കുവാനോർത്തില്ലൊരിക്കലും!

പുതുതായ് നാമ്പുകൾ വിടർന്നില്ലൊരിക്കലും 
പുഷ്പമായ്  പൂത്തുലയാതെ നിന്നുപോയ്,
നഷ്ട ങ്ങളായ് സ്വപ്ന സമാനമായ്  ജീവിതം.
വിണ്ണിൻ മതിൽ  ചാരി നിന്നുപോയ്  ജന്മങ്ങൾ!

കേൾക്കാത്ത പാട്ടു പോൽ ശ്രവ്യ  മനോഹരം ,
അറിയാത്ത   ചിന്തകൾ അർത്ഥ സമ്പൂർണ്ണമായ് ,
കാണാ ത്തകാഴ്ച്കൾ മനോ ഹരചിത്ര മായ് ,
ഭൂമിയിലായിന്നു വാഴുന്നു പൂജ്യരായ് !



ശ്രീദേവിനായർ

Wednesday, October 22, 2014

നോവ് 
-----------
ഒരു പുഷ്പം ചോദിച്ചു;
നുള്ളിനോവിച്ചതെന്തേ നീ ?
പൂവിറൂ ക്കാനായി വേണോ
നോവിന്റെ യീ പെരുമഴ?

കൊഴിയുന്നീമലരിന്റെ
ഉള്ളിലെ നറു  നോവുകൾ ,
ഉള്ളാലെയറി ഞ്ഞിടാൻ
വീണ്ടുമെത്തീ യൊരുവല്ലഭൻ .

വിടരാതെ നിന്നാലും ഞാൻ
ഉതിർ ക്കും നറു  സൌരഭം
ഉള്ളാലെ തീർക്കും ഞാൻ
ചുറ്റിലുമൊരു പൂങ്കുളിർ !



ശ്രീദേവിനായർ 

Tuesday, October 21, 2014

തുലാമഴ



ഒരു തുലാമഴ പെയ്തിറ ങ്ങിയ ,
നിലാവലി യും രാത്രിയിൽ
നീലമഞ്ഞിൻ താഴ്വരയിൽ
നിന്മിഴികൾനോക്കി ഞാൻ

അകലെയെങ്ങോ അമരുംരാത്രിതൻ
അറിവായ്‌ ത്തീർന്നൊരു മഴക്കുളിർ
ഒരുനിഴലായ് പോയ്‌ മറഞ്ഞു ,
വിരഹമൊന്നുമറി യാതെന്നുമായ്


 

Friday, October 3, 2014

ആദ്യാക്ഷരം



അ,തൊട്ട് അം”വരെഅമ്പലംപണിതൊരു,
അമ്മയാം ദേവിയ്ക്കെന്നുമെന്‍ പ്രണാമം.
അച്ഛനാം ദേവനെക്കണ്ടു വണങ്ങുവാന്‍,
പ്രാണന്റെ തംബുരുമീട്ടിപ്രണാമം.

ജീവനില്‍ നിന്നൊരംശമായ് മാറ്റി,
പ്രാണന്റെ ജീവസ്സായിച്ചമച്ചൊരു
ഭൂമിയിലെസ്സര്‍വ്വചരാചരങ്ങള്‍ക്കുമെന്നുടെ,
ആത്മാവില്‍ നിന്നുമൊരായിരം പ്രണാമം!


ശ്രീദേവിനായര്‍.

Sunday, September 28, 2014

വഴികൾ


മഞ്ഞുപെയ്ത വഴിയിലെ ല്ലാം 
കാനൽജലമായിരുന്നോ ?
 മനമുരുകിയ മനസ്സിലാകെ
 കനലെരിയുകയാണിന്നും;

കദനമൊ ഴിയും കഥയിലാകെ
കലച്ചക്രംതിരിയുവാണോ ?
കാമമെന്നകലയിലെല്ലാം
കാന്തശക്തികടമെടുത്തോ ?

കടലെരിയ്ക്കുംസൂര്യരശ്മികൾ
തിരമാലയെത്തടവിലാക്കി
തീരമണയും തെന്നലിന്റെ
പ്രാണനിന്നൊരു നിലാവായി


 

Thursday, September 4, 2014

പൊന്നോണം

ഇന്നുമ്പതിവുപോല്‍ ഓണം വരുന്നുണ്ടെന്‍
മായാപ്രപഞ്ചത്തില്‍ മോദമേകാന്‍,
മായയായ്,പൊന്നുണ്ണിക്കണ്ണനുംകൂടെവ -
ന്നുണ്ടെന്നോടൊത്തോണമുണ്ണുവാനായ്.

തൂശനിലവെട്ടിപ്പഴംനുറുക്കുംചേര്‍ത്തു
പായസമുണ്ണുവാന്‍ ഉണ്ണിവന്നു.
ഇന്നും മനസ്സിന്റെ മായാവിപഞ്ചിയില്‍
വന്നങ്ങിരുന്നു വിശേഷംചൊല്ലീ.

എന്മടിത്തട്ടില്‍ക്കളിച്ചുവളര്‍ന്നൊരു
പൊന്നുണ്ണിക്കണ്ണനോ,കൃഷ്ണനോ നീ?
വീണ്ടുംതിരിയുന്നുകാലത്തിന്‍ ചക്രവും
വരുമെന്നുചൊല്ലിയാത്രയാകാന്‍.

ഓണം വരുന്നുണ്ടു മാലോകരെക്കണ്ടു
മാവേലിമന്നനെക്കണ്ടുപോകാന്‍.


എല്ലാ സ്നേഹിതര്‍ക്കും എന്റെ പൊന്നോണാശംസകള്‍”


ശ്രീദേവിനായര്‍.

Saturday, August 16, 2014

കര്‍ക്കടകം

നോവിന്റെ  പാത്രം നിറച്ചുഞാന്‍  നിത്യവും
നിറവയറുണ്ണുവാന്‍  നോമ്പുനോറ്റു.
നിറവിന്റെ കൈത്തിരി കത്തിച്ചുഞാനെന്റെ,
ഉണ്ണാവൃതങ്ങളെടുത്തു പിന്നെ;

കാണാത്തപൊന്നിനെ ത്തേടിയലഞ്ഞഞാന്‍
കണ്ണുകള്‍ വിങ്ങിയതറിഞ്ഞതില്ലാ;
കാര്‍മുകില്‍ സുന്ദരിക്കൊത്തുപതിച്ചെന്റെ
കണ്ണുനീര്‍ത്തുള്ളികള്‍ മറ്റൊരാഴിയായീ .......

ഇരവും പകലും പറന്നുഞാന്‍ സ്വപ്നത്തിന്‍
കരകാണാക്കടലിന്റെ ആഴങ്ങളില്‍
പിന്നെയെന്‍ ജീവന്റെ അംശങ്ങളായിരം
മുത്തായ്  ചിതറി ത്തിരമാലകളായ്... .


ശ്രീദേവിനായര്‍

Sunday, July 6, 2014

മൌനനൊമ്പരം



കണ്ടൂഞാന്‍ നിന്‍ കണ്ണുകളില്‍
മൂകമാം ഹൃദയവിലാപം,
പറയാതെപറയുന്നൊരു
വ്യര്‍ത്ഥമാം  ജീവരഹസ്യം!

അറിയുന്നൂ നിന്‍ ഹൃദയ വികാരം
മൃദുലമാം താളനിബദ്ധം,
എന്‍ നെഞ്ചില്‍ചേര്‍ന്നിരിക്കും
നിന്‍ ഹൃത്തിന്‍ ഹൃദയമിടിപ്പായ്....

നോവിന്റെ ഗദ്ഗദമായ്
എന്നുള്ളില്‍അലിഞ്ഞുചേര്‍ന്നു....
ശരിയേത് അരുതേത്?    നീ
അലിവായ് എന്നില്‍ നിറയുന്നൂ!



ശ്രീദേവിനായര്‍

Monday, June 2, 2014

സത്യം



മനസ്സ് കൊണ്ടു ശരീരത്തെയും,
ചിന്തകൊണ്ട് അഹങ്കാരത്തെയും
ഭസ്മമാക്കുന്ന വികാരത്തെ തെരഞ്ഞു
ഞാന്‍ വിവശയായി!

കണ്ണുകൊണ്ട്  മനസ്സ് അറിയാനും,
അഹിംസകൊണ്ട്  ഹിംസചെയ്യാനും
എന്നെ പഠിപ്പിച്ചത് ആരാണ്?

ഗഹനമായ ചിന്തകളില്‍ ഗുപ്തസത്യങ്ങളില്ലെന്നും
ഭൂമിയും ആകാശവും കടലിന്റെ രൂപം തന്നെയെന്നും
ആരാണ്  എന്നെ പഠിപ്പിച്ചത്?

സത്യമേത് മിഥ്യയേത് ?ജനനവും  മരണവും
ഒന്നു തന്നെയല്ലേ?
അതും അറിയില്ല,ഭ്രാന്തമായ ചിന്തകള്‍
 ശരീരത്തെ വിഴുങ്ങാന്‍ 
തയ്യാറെടുക്കുകയാണോ?




ശ്രീദേവിനായര്‍

Tuesday, April 29, 2014

വൈചിത്ര്യം



ഉള്ളിലായ്ത്തേങ്ങിയൊരലകടലെങ്കിലും
കണ്ടുത്തുംഗമാത്മാവിന്‍ ഹിമവല്‍ പ്രദേശം.
കണ്ടുഞാനുള്ളത്തിന്‍ വൈവിദ്ധ്യഭാവം,
കാണാതെയെന്നന്തരംഗം തപിച്ചു.

വൈചിത്ര്യമെന്തെന്നറിയാതെഞാനിന്ന-,
അകക്കണ്ണിലാകാശം അളന്നങ്ങെടുത്തു;
ഭൂമിയെക്കാണാതുഴലുന്ന ജീവന്റെ
ആദിയിലെന്തെന്നറിയാന്‍ ശ്രമിച്ചു.

ആരുഞാനാരെന്നറിയാനൊരുങ്ങീ
ആരോരുമില്ലാത്തൊരംശമായ് മാറി.
എന്നന്തരംഗത്തിന്നവസാനരംഗം,
പിരിയാന്‍ മടിക്കാതെ  ജീവന്‍ തുളുമ്പീ.....



ശ്രീദേവിനായര്‍  .

Sunday, April 13, 2014

വിഷുക്കണി



മയിലാഞ്ചിയും,മാതളവും  പിന്നെ
മലയാളമണ്ണിന്റെ മാമ്പഴവും,
മായാതെ കാലങ്ങളായുണരുംഒരു
വിഷുപ്പക്ഷിയെ ക്കണ്ടുണരാന്‍...

ബാല്യകൌമാരസ്വപ്നങ്ങളില്‍,ഞാന്‍
വിഷുപ്പക്ഷിയായുണരുമ്പോള്‍
ഒരുകുലകൊന്നപ്പൂവിനെയോര്‍ത്തെന്റെ,
മനവും,തനുവും ഇടറുന്നോ?

കൊന്നപ്പൂവിനെമോഹിച്ചകാലങ്ങള്‍,
കൈനീട്ടത്തിന്‍ സ്മരണകളായ്..
“ഒരു തുളസിക്കതിര്‍കൊണ്ടെന്റെമോഹത്തിന്‍
പടിവാതില്‍ ,ഞാനിന്നു ബന്ധിക്കാം!“


“എല്ലാപ്രിയപ്പെട്ടവര്‍ക്കും എന്റെ 
വിഷു ആശംസകള്‍“

ശ്രീദേവിനായര്‍

Sunday, April 6, 2014

രാവിന്റെ രോദനം




രാവിന്‍ കിളിക്കൂടുകള്‍ തോറുമൊരു,
രാക്കിളിപ്പാട്ടിന്‍ രോദനം.
രാവേറിയായി നിലവിലും നിണമൊത്ത
നോവിന്‍ നിഴല്‍ വേദന!

പിടയും മനസ്സിന്‍ ചിറകുകള്‍
പിണരുകള്‍ പോലെയുള്ളിലായ്..
ചിറകുവിടര്‍ത്തിയമരുവാന്‍,
ചിതയിലെച്ചൂടുതെരഞ്ഞുവോ?

കൊക്കുരുമ്മിയൊതുങ്ങിയിരിക്കുവാന്‍,
ചിറകുവിടര്‍ത്തിപ്പറന്നുയരുവാന്‍,
അടയിരുന്നുകുരുന്നുണര്‍ത്തുവാന്‍,
ഇണയെത്തേടിയലഞ്ഞൊരു
 കിളിക്കൂടൊഴിഞ്ഞു നിശബ്ദമായ്..


ശ്രീദേവിനായര്‍

Saturday, March 15, 2014

പ്രകൃതി

കണിക്കൊന്ന പൂത്തുലഞ്ഞു,
കാലത്തിന്‍ മുന്‍പേനിന്നു.....
കാണാത്തസ്വപ്നമെല്ലാം
കാത്തിരിക്കാനുള്ളം ചൊല്ലീ....

കണിവെള്ളരിപച്ചപുതച്ചു,
കാലവും കുളിരുകോരീ,
കാതരയായ് നിന്നതെന്നല്‍
കാട്ടരുവിയെത്തേടിയലഞ്ഞു...

കാലം മറന്ന സന്ധ്യ,
കദനങ്ങളൊളിച്ചു വച്ചു.....
കാമുകിയായ് കാര്‍മുകിലും,
കണ്ണിണയാല്‍ കവിതചൊല്ലീ....


ശ്രീദേവിനായര്‍   

Friday, February 14, 2014

ആറ്റുകാലമ്മയ്ക്ക് പ്രണാമം

അഞ്ജന ശിലയില്‍ കൊത്തിവയ്ക്കാം,നിന്‍ രൂപം.....
അഞ്ചിതള്‍പ്പൂവും.....നടയ്ക്കുവയ്ക്കാം........
അംഗനമാരുടെയിംഗിതമറിയും,
ആറ്റുകാലമ്മേ  നീ  ശരണം!

അറിവിന്‍ പൊരുളേ,അലിവിന്‍ നിറവേ...
കനിയുക എന്നില്‍ നിറവായീ,
അഭയം നീയേ,ശരണം നീയേ..
സര്‍വ്വാഭീഷ്ടപ്രദായിനീ....... നീ!

അടിമലരിതളില്‍ അഭയം തേടും,
അടിയൊനരഭയം നീ നല്‍കൂ.....
അറിവായ്,നിറവായ്,അലിവായ്,എന്നും,
മനസ്സില്‍ നിറയൂ അമ്മേ.......നീ......


ശ്രീദേവി നായര്‍ 

Sunday, January 26, 2014

രക്തബന്ധങ്ങള്‍

“ഉപകാരപ്രത്യുപകാരങ്ങളിലിന്നൊരു
നന്ദികേടിന്‍ മണം കരിഞ്ഞമരുന്നതറിയുന്നു;
ആശയോടെന്റെ നായ് തിരിച്ചറിയുംപോഴും
സത്യത്തെ ഞാനിന്നുംഅറിയാതിരുന്നുവോ“?

വിശപ്പിന്‍ വിളി  എന്നെന്നുംകേട്ടുണരുന്നൊരു
ബാല്യത്തിന്‍ ശോകത്തെപുല്‍കിത്തളര്‍ന്നതോ?
 “ ശപ്തരാം  മക്കളെ ഊട്ടിവളര്‍ത്തിയൊ
രമ്മതന്‍   മാനം കാത്തു സൂക്ഷിച്ചതോ?“

നന്ദി തന്നര്‍ത്ഥം നന്ദികേടായിന്നൊരു
രാക്ഷസ മനസ്സിനെ കാര്‍ന്നു തിന്നുമ്പോഴും,
മനസ്സിന്റെ അഗ്നിതന്നാഴത്തില്‍ ആഴുന്ന
ശാപത്തിന്‍ ശിഖരങ്ങള്‍ മനുഷ്യനെനീറ്റുമോ?

സത്യത്തെ പ്പുല്‍കിയാലൊരമ്മ തന്‍വിടവാങ്ങല്‍  ;
അസത്യത്തെ തൊട്ടെന്റെ ബാല്യംകരയുംപോള്‍
ഒരച്ഛന്റെകണ്ണുകള്‍ കനിവോടെ കണ്ടെന്നും
നിറയുന്ന കണ്ണോടെ മൌനമായ് നിന്നുഞാന്‍ .

 ആരായിരുന്നുവോ ,അവരെന്നുമെന്‍ ശാപമായ്....?
തീരാത്ത വ്യഥയുമായ് ശത്രുവിന്‍ പാതയില്‍ ;
ഇന്നുമൊരോര്‍മ്മയായ്  ഓര്‍ത്തെടുക്കുന്നു ഞാന്‍
ആരായിരുന്നവര്‍  ശകുനിതന്‍ പുത്രരോ?

“ ധര്‍മ്മത്തിന്‍ യുദ്ധം നടക്കുന്ന മനസ്സില്‍ഞാന്‍ 
എന്നുംനയിക്കുന്നു ഒറ്റയാള്‍ പോര്‍പ്പട
വൈകാതെയെത്തുമെന്‍ വൈകുണ്ഠ നാഥനും
അത്മാവിന്‍ സത്യത്തെ കാത്തുസൂക്ഷിക്കുവാന്‍  “



ശ്രീദേവിനായര്‍  









Tuesday, January 14, 2014

ശ്രീഅയ്യപ്പന്‍



നിമിഷാര്‍ദ്ധമായ്  നിമിഷങ്ങളായ്..
ഭക്തിതന്‍ മായാപ്രവാഹങ്ങളായ്...
നിറവാര്‍ന്ന നിറമിഴികൂപ്പി നിന്നു
എന്തിനോയേതിനോ അറിയാതെഞാന്‍  !

തിരുവാഭരണം ചാര്‍ത്തിയ ദേവന്റെ
തിരുമുഖമെന്നില്‍ നിറയുമ്പോള്‍
ഹരിഹരപുത്ര നിന്‍ തിരുസ്മരണയില്‍
നിറമിഴിയോടെ തൊഴുതുവീണ്ടും!

മനമൊരു പൂങ്കാവനമായ് മാറി,
ഭക്തിതന്‍ നെയ്‌വിളക്കായി വീണ്ടും,
മാനസതീര്‍ത്ഥമായ് അമൃതമായ് 
മുജ്ജന്മ പുണ്യങ്ങള്‍ നെയ്തുകൂട്ടി!

മകര സംക്രമ വേളയായ്......
മനം നിറയും സമയമായ്....
മകര ദീപ നിറവുമായ്.....
മനം കവര്‍ന്നെന്റെ അയ്യനും!

അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ...
അയ്യനയ്യപ്പാ ശരണം അയ്യനയ്യപ്പാ....



ശ്രീദേവി നായര്‍ 

Monday, January 13, 2014

ലക്ഷാര്‍ച്ചന




ലക്ഷാര്‍ച്ചന നടതുറന്നു,എന്റെ
ലക്ഷ്മീകാന്തനെ കണ്ടുനിന്നു;
ലക്ഷ്മീപതീയെന്നെ അനുഗ്രഹിച്ചൂ,
എന്നന്തരംഗം പുളകിതയായ്....

അനന്തശായീ ശ്രീപത്മനാഭന്‍
അന്തരംഗേയെന്നെയനുഗ്രഹിച്ചൂ
അന്തരാത്മാവില്‍ മൊഴിഞ്ഞതെല്ലാം;
അത്മാവിലെന്നും അനുഗ്രഹമായ്...

ശ്രീചക്രധാരീശ്രീപത്മനാഭാ..
പത്മതീര്‍ത്ഥത്താലുള്ളത്തെനീ,
തൊട്ടുണര്‍ത്തീ,അനുഗ്രഹിച്ചു...!എന്നും
ദേവ ദേവാഎന്നില്‍ കൃപചൊരിയൂ......


ശ്രീദേവിനായര്‍ .