Sunday, February 26, 2017

ശിവരാത്രി
     
ഹിമവൽ സാനുകൾക്കഭയം 
      ഹൈമവതീശ്വര ചരണം
       ഗിരിജാവല്ലഭ ജഗദിശ്വരനെ 
      പരമേശ്വരനെ ശരണം  ....    
        തവ ചരണം !

    മഹേശ്വരാ സർവ്വേശ്വരാ 
    ഭുതേശ്വരാശ്രീ  ഭുവനേശ്വരാ 
    സിദ്ധേശ്വരാ ഗംഗേശ്വരാ ...
    നമോ .നമഃ നമശ്ശിവായ

ദുഃഖ വിനാശന പാപവിമോചന .
       പാർവ്വതി  വല്ലഭാ ഭഗവാനെ 
       പാപ ഹരണ പാപവിമോചന 
        പുണ്യ പ്രഭാ മയാ ശ്രീരൂപാ 

     
 
        ദേവാദി രൂപ വേദാധിനാഥാ 
       വേദസ്വരൂപ വേദാർത്ഥസാര 
       വേദങ്ങളെല്ലാം നിൻ സൃഷ്ടിയല്ലോ 
     സർവ്വജ്ഞ ത്രൈലോക്യ ബന്ധോ മഹേശാ ....

     ക്ഷിപ്രപ്രസാദി ക്ഷിപ്ര പ്രകോപ 
     ക്ഷിപ്ര പ്രകാമം  ക്ഷമസ്വാ മഹേശാ
      
    സർവ്വേശ സർവ്വ പാപാപഹാരാ 
    സർവ്വം  ക്ഷമിക്ക .."എൻ സർവ്വാപരാധം "!

നമോ നമഃ നമോനമഃ
 നമോ നമഃ 
നമശ്ശിവായ !......
 
പട്ടം ശ്രീദേവിനായർ 
 

Tuesday, February 21, 2017


പ്രണയം
-----------------

അറിയാതെ അറിയാതെ അരികിലെത്തി,
എന്റെ അളകങ്ങൾക്കിടയിൽ
വിരൽപരതി ...

പ്രണയത്തിന് പനിനീർ പൂ ഒന്നുതന്നു  പിന്നെ
തൂവാലകൊണ്ടെന്റെ മുഖം മറച്ചു;;അവൻ
പിൻകഴുത്തിൽ വീണ്ടും   മുഖമമർത്തി ...

അലിവായിനെറ്റിയിൽ തിലകം ചാർത്തി
 അതിൻ മേൽ പ്രണയത്തിൻ  മുദ്രനല്കി ...

കണ്ണുകൾപൊത്തിയ കൈവിരൽത്തുമ്പിൽ,
എൻകൈകളെന്തിനോ തെരഞ്ഞു നിന്നു,,,

ആരെന്നറിഞ്ഞതിൻ സ്പർശന മാത്രയിൽ -
അറിയാതെ  മിഴികൾ കൂമ്പിനിന്നു ,,,

ചുണ്ടുകളെന്തിനോ വിതുമ്പിനിന്നു
കാതുകൾ കളകാഞ്ചികേട്ടു ..
കണ്ണുകളെന്തോ കഥപറഞ്ഞു ,,പിന്നെ
നെറ്റിയിലൊരു കളഭക്കുറിതൊട്ടു തന്നു  !

പട്ടം ശ്രീദേവിനായർ 
അഴക്
------------

അഴകിന്റെ അഴകിനെ ചിന്തിപ്പോഴും  ...
അഴലിന്റെ അഴലിനെ തെരയുന്നു ഞാൻ .
.
അഴലോളം  അകലങ്ങൾ  അരുതായ്   ., എന്നും
അഴലുന്നു അഴകിന്റെ അഴകിലേയ്ക്കായ് ....

അഴകിന്റെ അതിവേഗം അകലെയായി ..ഇന്ന്
അഴകിന്റെ  അരികിലായി .. അതിമോഹങ്ങൾ! .. ..

  അഴകിന്റെ അകലങ്ങൾ  അറിയുമ്പോഴും ,,ഞാൻ
അറിവിന്റെ അഴകിലേയ്ക്ക് അലയുന്നുവോ ?

അതൊരറിവോ ?അഴകോ ?അറിയായ്മയോ ? 
അതിൻ പേരേത്  നാളേത് ?കുലമേത് ?ചൊൽ ?


പട്ടം ശ്രീദേവിനായർ

അഴകൊരു പാലാഴി പോലെ  ..
അതിൽ അറിവൊരു അമൃതകുംഭം
അതിലാരറിവൂ    ആർക്കു നേട്ടം ..
അത് തൻ വിധിവിളയാട്ടം


 

Saturday, February 18, 2017

പ്രണയഭൂമി
------------------


മഴനീരിൽ നിന്നൊരുതുള്ളിവന്നിന്നെന്റെ   ,
നെറുകയിൽ വീണെന്റെ ഉള്ളു കുളിർന്നു ,,,
ആകുളിരോർമ്മയിൽ മിഴിനീരുമാറ്റി
മഴമേഘമെന്നെതൊട്ടു  ത്തലോടി.....


മഴക്കാറ് തേങ്ങീ മഴയൊന്നു പെയ്യാൻ
മാമല മാറിൽ തന്നുടൽചേർക്കാൻ
ചുടുനെടുവീർപ്പുകൾ ആഞ്ഞാഞ്ഞുവീശി
മാമരകൂട്ടങ്ങൾ താളത്തിലാടി .....


ചുട്ടുപഴുത്തോരു ഭുമിയെപുൽകാൻ ,
മഴനീര് വീണ്ടും തപസ്സുതുടർന്നു ..
ഒരു കുളിർക്കാറ്റങ്ങു  വീശിത്തലോടി
ഭൂമി തൻ മാറിൽ ത്തഴുകിത്തലോടി

ഇതുകണ്ട് മഴമേഘം തുടികൊട്ടിപ്പാടി
ഒരുതുള്ളിക്കൊരുകുടം മഴ ഞാൻ നൽകാം
നിന്നിലലിഞ്ഞു ഞാൻ  നീയായിഒഴുകാം
പച്ചപ്പുകാണാൻ എനിയ്ക്കെന്നും മോഹം ..

എനിയ്ക്കെന്തുനൽകും ?പകരം  നീ  ചൊല്ലൂ
നിന്നാണെ എന്നാണെ സത്യം ഈ വാക്കു്
ഞാനെന്നും നിന്നെ പ്രണയിച്ച് നിൽക്കാം ,,,,,
പ്രണയത്താൽ ഭൂമിയെ  ഒരു   സ്വർഗ്ഗമാക്കാം  !

പട്ടംശ്രീദേവിനായർ 

നിനക്കായ്
------------------


പ്രിയതെ  നിനക്കായ്  വിരിയുന്നപൂക്കൾ
വിതുമ്പും പ്രകാശം ഇന്നെൻ  പ്രസാദം ...

തിരി നീട്ടി നിന്നു  ചിരിക്കുന്ന സൂര്യൻ,
തെളിക്കും  പൊൻ കതിർ
എന്നുംവിളക്കായ്

മനസ്സിൻ  നിലാവത്ത് നമുക്കൊന്നിരിക്കാം
മാനത്തെ നക്ഷത്ര കൂട്ടരെക്കാണാം ,

ആശയും ആശാകിരണവും പതിവുപോൽ
ജാലകവാതിലിൽ  മുട്ടിവിളിക്കാം !

പ്രണയ മനോഹര ഗീതങ്ങൾ നിൻ ചുണ്ടിൽ 
പ്രേമപരാഗമായ് ഉതിർനിന്നു വീഴാം !....

വ്യർത്ഥമാം ചിന്തകൾ എന്നും സന്ധ്യതൻ 
കുങ്കുമച്ചോപ്പിൽ  നിഴൽ   വീണ്ടും വിരിക്കാം..

 കുങ്കുമമില്ലാത്ത സന്ധ്യതൻ നെറ്റിമേൽ
എന്നും പ്രേമത്തിൻ   തിലകം  ..
ഞാൻ   ചാർത്താം !

പട്ടംശ്രീദേവിനായർ 

Friday, February 3, 2017

പെണ്ണഴക്
--------------

നോവിന്റെ നോവിലെ നേരറിവ് ,
നേരിന്റെ  നേർവഴി തായഴക് ..

മോഹങ്ങൾ നോവിന്റെ മിഴിയഴക് അതിൽ
 ദുഃഖങ്ങൾ പെണ്ണിന്റെ ചിരിയഴക് ..

അകലങ്ങൾ ആഴത്തിൻ കേട്ടറിവ് പിന്നെ
അരികിലായ് എപ്പോഴും നിറവറിവ്  ..

അഴകിന്റെ അഴകിലെ അറിവ്‌ അഴക്
അരുമയായെപ്പോഴും  മനമഴക് ..

കദനങ്ങളെന്നും  കനലറിവ്  ഒരു
കാമിനിയെന്നും സുഖമറിവ് ..

അറിവുകൾ നിറയുന്ന മനസ്സറിവ് എന്നും
അലിവിന്റെ അറിവിലെ പൂനിലാവ് !


പട്ടം ശ്രീദേവിനായർ 

Monday, January 23, 2017


ചിന്തകൾ
-------------------

എവിടെനിന്നു വന്നുവെന്നോ ?
എവിടേയ്ക്ക് പോകുമെന്നോ ?
ഏതുദിക്കിലേതു രൂപം .
ഏതുകാലമേതുഭാവം  ?

ഏതെന്നോ എന്തെന്നോ ,
എത്രകാലമെന്നതെന്നോ ?
എപ്പോഴുമിപ്പൊഴും ,
എന്നിലെന്നുമാശ്ചര്യം!

ഇന്നലെകൾ പോയ്മറഞ്ഞു ,
നാളെയോ പ്രതീക്ഷകൾ
ഇന്നല്ലോ സ്വന്തമെന്റെ
ഞാനെന്ന മായയിൽ !

ചിന്തിച്ചാൽ ചിന്തകൾ
ചന്തമില്ലാ ചെയ്തികൾ
ചൈതന്യ മെന്നുമുള്ളിൽ
ദിവ്യമാം പരിപാലനം


ഞാനാര്   നീയാര് 
നമ്മളെന്ന ചിന്തയേത്
നമ്മിലൂ ടെ ഒഴുകുന്നു
നന്മതൻ തെളിനീർ പുഴ ....



പട്ടം ശ്രീദേവിനായർ
 

Tuesday, January 10, 2017

തിരുവാതിര
                              
 ..

എന്നെ മറക്കാത്ത  ഓർമ്മയുമായ്
തിരുവാതിര രാത്രി വീണ്ടുമെത്തി ....

ആനന്ദ ഭൈരവി  പാടി നിന്നു ..
അവൾ ആകാശനീലിമ നോക്കി നിന്നു

ആയിരം പൗർണ്ണമി ഉദിച്ച പോലെ
അരുമയായ് നിന്നവൾ നടനമാടി,,,

ചാരുതയേറിയ ചുവടുവച്ചു  ഒപ്പം
സഖി മാരുമായൊത്തു കളിപറഞ്ഞു ...

ഒരു രാത്രി ദേവനോടൊത്ത്  നിൽക്കാൻ
മനസ്സിലൊരായിരം വ്രതങ്ങൾ  നോറ്റു

അഷ്ട മംഗല്യവും  കളഭക്കുറിയും
പുളിയിലക്കരമുണ്ടും ദശപുഷ്പ വും

നടനകാന്തി നിന്നിൽ ജ്വലനമാക്കി
പ്രിയസമാഗമ മോഹമുണർത്തി ...


.പട്ടം ശ്രീദേവിനായർ