Sunday, February 15, 2015

മഹാശിവരാത്രി

 
ശംഭോ മഹാദേവ ശംഭോ
ശിവശംഭോ മഹാദേവ ശംഭോ 
 തൃക്കണ്ണുു വീണ്ടും തുറക്കൂ ,
ഭൂമിദുഃഖ ങ്ങളെ ല്ലാമകറ്റൂ .....(ശംഭോ )
 
തിങ്കൾക്കലാധര സങ്കടഹരണ
സർവ്വ വേദാന്ത പ്പൊരുളേ 
പന്നഗ ഭൂഷണ കിന്നരസേവിത 
നന്ദി തൻ പ്രിയഹരനേ (ശംഭോ )
 
യക്ഷസ്വരൂപ ജടാ ധരനാകിയ 
ശ്രീശക്തിനാഥാ  ശിവനേ ..
 തൃ ക്കണ്ണുു  വീണ്ടും തുറക്കൂ ,
ഭൂമി ഭാര ങ്ങളെല്ലാമകറ്റൂ (ശംഭോ ) 
 
 
 
 
(ശ്രീദേവിനായർ )

Wednesday, February 11, 2015

പ്രണയദിനം



ഒരിക്കലും വിടതരാത്ത പ്രണയമേ
 എൻ പ്രണയമേ ;
നിന്നിലാരെതെരഞ്ഞൂ ഞാനിന്നു-
 മെന്നുയിരകലങ്ങളിൽ .

ജീവവായു തന്നെയുമൊരു
പ്രണയസങ്കടക്കടൽ .
ആതിലലിയും നിന്നുടെകണ്ണുനീരോ
പിന്നെയതിലൊരു ലവണമായ്‌ !.

തിരകളായിരം വന്നുപോയി
പലതും നിന്നെ കണ്ടുവോ ?
കദനമായി തിരകൾ വീണ്ടും
കരകാണാ തലഞ്ഞുവോ?


അഴലുമായി കടലുതാണ്ടിയ
തിരയെവീണ്ടും നോക്കി ഞാൻ
അർത്ഥ മില്ലാ  പ്രണയത്തെ
കണ്ടു വീണ്ടും ചിരിച്ചുവോ ?


ശ്രീദേവിനായർ 

Wednesday, February 4, 2015

ച്ഛായ

 

ഏകാന്ത നിമിഷങ്ങളെന്നെ ന്നുമെന്നുടെ 
ആത്മാവിൽ  ആനന്ദ ലഹരിയായി.
എതെന്നറിയാത്ത നൊമ്പരപ്പൂക്കളു 
മിന്നെന്റെ ആത്മ മിത്രങ്ങളായി . 
 
അരുതെന്നുമെന്നെന്നുമെന്നെ പഠിപ്പിച്ച 
ആത്മപാഠങ്ങളെൻ തോഴരായി .
ആരോരുമറിയാതെ മനസ്സിലൊളിപ്പിച്ച
 ആത്മഹർഷങ്ങളെൻ ശത്രുവായി .
 
രാവുംപകലും ഞാൻ തേടിയലഞ്ഞ തോ ,    .
 അർത്ഥമില്ലാ     വെറും വരികളായി .
രൂപമെന്തെന്നറി യാതെഞാൻ കൊത്തിയ
ശിൽപ്പമെൻ ച്ഛായ പകർ ന്നു നൽകീ !  
 
 
 
 
ശ്രീദേവിനായർ