Sunday, August 24, 2008

അര്‍ത്ഥം

അര്‍ത്ഥം തേടിനമ്മള്‍
അക്ഷരങ്ങളിലേയ്ക്കുപോകുന്നു.
അക്ഷരങ്ങളും നിസ്സഹായരാണ്

ആരുടെയോഅര്‍ത്ഥം പേറി
വാക്കുകളുംനിശ്ചേഷ്ടരായി.

നിശ്ചലമാം വാക്കുകളില്‍
കോരി നിറയ്ക്കാന്‍
പച്ചകുത്തിയ എന്റെ മനസ്സിലിപ്പോള്‍
തകര്‍ന്നുപോയ അര്‍ത്ഥങ്ങളൊന്നുമില്ല.

അര്‍ത്ഥമില്ലാത്തലോകത്ത്
ജീവിക്കാനാണ് രസം.

പൂരിപ്പിച്ചു കിട്ടുന്ന അര്‍ത്ഥം
ഛര്‍ദ്ദിച്ചിട്ടഭക്ഷണ പദാര്‍ത്ഥം പോലെ
എന്നെ മടുപ്പിക്കുന്നു.


ശ്രീദേവിനായര്‍.

Saturday, August 23, 2008

എന്റെ കവിത

എന്റെ ഈകവിതകള്‍ രണ്ടെണ്ണവും
വിവര്‍ത്തനം ചെയ്തത്,
സിമി.

സിമിയ്ക്ക് എന്റെ നന്ദി.




ശ്രീദേവിനായര്‍








Emptiness

My return from the shores of love,
was to my mind's burning forests

And now I know,that the true nature
of this empty world,
Is only the warmth of mind

And I wish,that everything in mind
will find its place
in the list of rights

yes, we are empty,
the loveless ones
we are empty even genetically.


singer
I sang songs,
No one heard it
It was not meant to be heard

And what ever I called songs
turned to wails

All the tunes,when sung by me
turned to moans
And still,people call me
a singer





Wednesday, August 20, 2008

ഇര

വേനല്പക്ഷികളേ,നിങ്ങള്‍വന്നുവോ?
എന്നെയീവിഫലമാം മാംസക്കൂടിനുള്ളില്‍
നിന്നുവേര്‍പെടുത്തുമോ?

കേവലമര്‍ത്ത്യഭാവങ്ങള്‍,നഷ്ടമാകുമീ
വേനല്‍ വഴികളില്‍ ഞാന്‍ വെറുമൊരു
ഉടല്‍.

നിങ്ങള്‍ക്കെന്നെയും കൊത്തി വിഴുങ്ങാം.
ഞാന്‍ നിങ്ങള്‍ക്ക് നല്ല ഇരയായിരിക്കും.

നല്ലഇരയാകാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍
ഉണ്ടെങ്കില്‍പറയുമല്ലോ?
ഇരയാകാന്‍ ഞാന്‍ തയ്യാറെടുത്തു കഴിഞ്ഞു.

ജീവിതം നല്‍കിയ യാതനകള്‍ക്കൊന്നിലും
പരാതിയില്ലാ.
എല്ലാം നന്നായി ആസ്വദിച്ചു.

ഇതൊന്നുമില്ലായിരുന്നെങ്കില്‍ എന്റെ
അറിവ്,അപൂര്‍ണ്ണമാകുമായിരുന്നൂ..

ഇപ്പോള്‍ എല്ലാം മനസ്സിലായി.
ഇര..ശരീരം...ജീവിതം....

ശ്രീദേവിനായര്‍.

Monday, August 18, 2008

എന്റെ കവിതകള്‍


.

ശ്രീദേവി നായര്‍

Friday, December 28, 2007

ലോകതത്വം


വീണ്ടും വികാരങ്ങള്‍ മായാപ്രപഞ്ചത്തില്‍,
മാനവ രാശിയെ നോക്കിച്ചിരിക്കുന്നു,
വീണ്ടും പ്രതാപങ്ങള്‍ എന്തിനുമേതിനും
കാണാതെ പോകുന്നു കാണാക്കിനാക്കളെ.
കര്‍മ്മത്തിനും കര്‍മ്മകാണ്ഡത്തിനുമെന്നും,
കഷ്ടതമാത്രമാണെന്നും പ്രതിഫലം!
കാണാത്ത കര്‍മ്മത്തില്‍ വേണ്ടാത്ത മോഹങ്ങള്‍
ഒന്നൊഴിയാതെ നിരത്തിലിറങ്ങുന്നു.
വേദാര്‍ത്ഥങ്ങളെന്നും ചിരിക്കുന്നു
വേദനപോലുമൊരുകാലം രോമാഞ്ചം!
മാനവ ഹ്റദയത്തിന്നാഴിതന്നുള്ളിലെ
നിധികുംഭമാരാലുമെടുക്കുവാനാവില്ല!

Sunday, December 9, 2007

മനുഷ്യമനസ്സ്!

കാലഹരണപ്പെടാത്ത, മോഹങ്ങള്‍ മനുഷ്യമനസ്സിനെ പിന്‍തുടരുന്നു.
ശരീരം പാഴ്വസ്തുവാണെന്ന് മനസ്സിലാക്കുമ്പോഴും
മനസ്സ് കാമത്തിന്റെ പുറകേ പായുന്നു.
രതിക്കു കൊതിക്കുന്നൂ.........
ജന്മങ്ങളില്‍ വസന്തം പേറുന്നു..........
പുതുനാമ്പുകള്‍ ഉണരുന്നു!
സ്ഥായിയായ മനുഷ്യമനസ്സേതാണ്? വിചാരങ്ങളേതാണ്?
അത് മരുഭൂമിയിലെ മരീചികയായ്,
പ്രണയത്തിന്റെ കുളിരായ്,
പ്രേമത്തിനുവേണ്ടി കാത്തുനില്ക്കുകയും ചെയ്യുന്നു.
നിഗൂഡമനസ്സ് സ്ത്രീക്കുമാത്രമാണോ?
ആയിരിക്കാം. അവള്‍ക്ക്, മനസ്സില്‍
ഒരായിരം ചിന്തകളെ ഒളിച്ചു വയ്ക്കാന്‍ കഴിയുന്നു!
അതിലുപരി മോഹങ്ങളേയും, മോഹഭംഗങ്ങളേയും!
പൂര്‍ത്തികരിക്കപ്പെടാത്ത ആഗ്രഹങ്ങള്‍ അവള്‍ നിത്യവും ചുമക്കുന്നു!
ഭാരം സഹിക്കുവാനാകാതെ, നെടുവീര്‍പ്പുകളായ്........
അവ പുറത്തുവരാന്‍ ശ്രമിക്കുന്നു. അപ്പോഴും അവള്‍,
പ്രതീക്ഷകള്‍ സൂക്ഷിക്കുന്നു!!!!!
പ്രണയത്തിനു, രൂപവും ഭാവവും പ്രായവുമില്ലെന്ന് മനസ്സിലാക്കുന്നു!!!

Saturday, December 1, 2007

അഗാധമായ പ്രാചീനകാലങ്ങള്‍


മനുഷ്യരെ സ്നേഹിക്കാന്‍ നമുക്ക് മടിയാണ്.
മലകള്‍ സഞ്ചരിച്ചു തുടങ്ങിയാലും നാം സ്നേഹിക്കില്ല.
നമുക്ക് ഒരാള്‍ മരിക്കുമ്പോള്‍ സ്നേഹം തോന്നിയേക്കാം.
ആ സ്നേഹം എവിടെ നിന്നു വരുന്നു?
അസ്ഥികള്‍ക്കുള്ളില്‍ നിന്നോ???
മനസ്സിലെ, അഗാധമായ പ്രാചീനകാലങ്ങളില്‍ നിന്നോ???
ശരീരത്തിനുള്ളിലെ കടലെടുത്തുപോയ
പുരാതന-നാഗരികതകളില്‍ നിന്നോ???
നമ്മെക്കുറിച്ച് നമുക്കൊന്നും അറിയില്ലെന്നൊ???
ജീവിക്കുന്നവനെ, ജീവിക്കാന്‍ പാടുപെടുന്നവനെ,
നാം വെറുപ്പുകൊണ്ട് സ്നാനം ചെയ്ത് വീക്ഷിക്കുന്നു!
എല്ലാ മനുഷ്യാസ്തിത്വങ്ങളെയും സഹിക്കാന്‍
പറ്റാത്ത വിധം ഒരോരുത്തരും ചുരുങ്ങിയിരിക്കുന്നു!
മരിക്കുന്നവനു എതോ നന്മയുടെ ഒരു
പങ്ക് നാം പെട്ടെന്ന് എത്തിച്ചു കൊടുക്കും.
മരിക്കുന്നവന്‍ ഒന്നും എടുക്കില്ലല്ലോ!
അവന്റെ നിസ്വാര്‍ത്ഥതയിലാണ്‌, നമ്മുടെ കണ്ണ്.
നാം എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാല്‍ സ്നേഹിക്കും???