കടലായിത്തീരാനായിരുന്നുയെന്റെ വിധി..
എടുത്താലും കുറയാത്ത കടല്‍!
കൊടുത്താലും തീരാത്ത കടല്‍!
കണ്ണീരിന്റെഉപ്പുകൊണ്ട്എന്നെസൃഷ്ടിച്ച
പകൃതി,
ഏകാന്തതയിലെന്നും എന്നോടൊപ്പമിരുന്നു..
ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേയ്ക്ക്
മുങ്ങുമ്പോഴും,
കിട്ടാനിധിയെത്തേടുന്ന മനുഷ്യര്‍
എന്നുമെന്റെവിരുന്നുകാരായിരുന്നു!
വിശക്കുന്നവന് ആഹാരമായും,
ദുഃഖിതന് ആശ്വാസമായും,
വിരഹികള്‍ക്ക് കൂട്ടായും,
ഞാന്‍ അലകളില്‍ സാന്ത്വനമായി
നിത്യവുമെത്തുന്നു!
അതിര്ത്തികടക്കുവാനാകാത്ത
എന്റെ ദുഃഖം...
ഞാന്‍ ആരോടാണ് പറയുക?
8 comments:
നന്നായിട്ടുണ്ട് ചേച്ചീ...
രണ്‍ജിത്,
നന്ദി..
ചേച്ചി.
കൊള്ളാം... ഈ കടല്ക്കവിത ....
ആശംസകള്‍
ഒരുപാടിഷ്ടമായി ഈ കടൽക്കവിത
പകല്‍ കിനാവന്,
വളരെ നന്ദി..
ചേച്ചി
ലക്ഷ്മി,
നന്ദി..
സ്വന്തം,
ചേച്ചി.
Manoharam...!!!
സുരേഷ്,
വളരെ നന്ദി..
ചേച്ചി.
Post a Comment