Sunday, December 7, 2014

 


പൂജ്യത
-------------




സ്നേഹാദ്രമായെന്റെ താളം പിഴയ്ക്കുന്നു  
എവിടെയെ ന്നറിയാത്തമോഹങ്ങൾതന്നുള്ളിൽ
ഞാനുമെന്നാത്മാവുമായൊന്നുചേരുവാൻ
കൊതിയോടെ കാത്തുനിന്നീടുന്ന നേരത്തും;

എവിടെയോ കൈമോ ശമായ് ത്തീർന്നുവോ?
കണ്ഠ് ത്തി ന്നാഴങ്ങൾ തൻപുതു  നോവുകൾ?
എവിടെയെന്നാർക്കുമറി യാത്ത നൊമ്പരം
അകലങ്ങൾ പാലിക്കുവാനോർത്തില്ലൊരിക്കലും!

പുതുതായ് നാമ്പുകൾ വിടർന്നില്ലൊരിക്കലും 
പുഷ്പമായ്  പൂത്തുലയാതെ നിന്നുപോയ്,
നഷ്ട ങ്ങളായ് സ്വപ്ന സമാനമായ്  ജീവിതം.
വിണ്ണിൻ മതിൽ  ചാരി നിന്നുപോയ്  ജന്മങ്ങൾ!

കേൾക്കാത്ത പാട്ടു പോൽ ശ്രവ്യ  മനോഹരം ,
അറിയാത്ത   ചിന്തകൾ അർത്ഥ സമ്പൂർണ്ണമായ് ,
കാണാ ത്തകാഴ്ച്കൾ മനോ ഹരചിത്ര മായ് ,
ഭൂമിയിലായിന്നു വാഴുന്നു പൂജ്യരായ് !



ശ്രീദേവിനായർ

Wednesday, October 22, 2014

നോവ് 
-----------
ഒരു പുഷ്പം ചോദിച്ചു;
നുള്ളിനോവിച്ചതെന്തേ നീ ?
പൂവിറൂ ക്കാനായി വേണോ
നോവിന്റെ യീ പെരുമഴ?

കൊഴിയുന്നീമലരിന്റെ
ഉള്ളിലെ നറു  നോവുകൾ ,
ഉള്ളാലെയറി ഞ്ഞിടാൻ
വീണ്ടുമെത്തീ യൊരുവല്ലഭൻ .

വിടരാതെ നിന്നാലും ഞാൻ
ഉതിർ ക്കും നറു  സൌരഭം
ഉള്ളാലെ തീർക്കും ഞാൻ
ചുറ്റിലുമൊരു പൂങ്കുളിർ !



ശ്രീദേവിനായർ 

Tuesday, October 21, 2014

തുലാമഴ



ഒരു തുലാമഴ പെയ്തിറ ങ്ങിയ ,
നിലാവലി യും രാത്രിയിൽ
നീലമഞ്ഞിൻ താഴ്വരയിൽ
നിന്മിഴികൾനോക്കി ഞാൻ

അകലെയെങ്ങോ അമരുംരാത്രിതൻ
അറിവായ്‌ ത്തീർന്നൊരു മഴക്കുളിർ
ഒരുനിഴലായ് പോയ്‌ മറഞ്ഞു ,
വിരഹമൊന്നുമറി യാതെന്നുമായ്


 

Friday, October 3, 2014

ആദ്യാക്ഷരം



അ,തൊട്ട് അം”വരെഅമ്പലംപണിതൊരു,
അമ്മയാം ദേവിയ്ക്കെന്നുമെന്‍ പ്രണാമം.
അച്ഛനാം ദേവനെക്കണ്ടു വണങ്ങുവാന്‍,
പ്രാണന്റെ തംബുരുമീട്ടിപ്രണാമം.

ജീവനില്‍ നിന്നൊരംശമായ് മാറ്റി,
പ്രാണന്റെ ജീവസ്സായിച്ചമച്ചൊരു
ഭൂമിയിലെസ്സര്‍വ്വചരാചരങ്ങള്‍ക്കുമെന്നുടെ,
ആത്മാവില്‍ നിന്നുമൊരായിരം പ്രണാമം!


ശ്രീദേവിനായര്‍.

Sunday, September 28, 2014

വഴികൾ


മഞ്ഞുപെയ്ത വഴിയിലെ ല്ലാം 
കാനൽജലമായിരുന്നോ ?
 മനമുരുകിയ മനസ്സിലാകെ
 കനലെരിയുകയാണിന്നും;

കദനമൊ ഴിയും കഥയിലാകെ
കലച്ചക്രംതിരിയുവാണോ ?
കാമമെന്നകലയിലെല്ലാം
കാന്തശക്തികടമെടുത്തോ ?

കടലെരിയ്ക്കുംസൂര്യരശ്മികൾ
തിരമാലയെത്തടവിലാക്കി
തീരമണയും തെന്നലിന്റെ
പ്രാണനിന്നൊരു നിലാവായി


 

Thursday, September 4, 2014

പൊന്നോണം

ഇന്നുമ്പതിവുപോല്‍ ഓണം വരുന്നുണ്ടെന്‍
മായാപ്രപഞ്ചത്തില്‍ മോദമേകാന്‍,
മായയായ്,പൊന്നുണ്ണിക്കണ്ണനുംകൂടെവ -
ന്നുണ്ടെന്നോടൊത്തോണമുണ്ണുവാനായ്.

തൂശനിലവെട്ടിപ്പഴംനുറുക്കുംചേര്‍ത്തു
പായസമുണ്ണുവാന്‍ ഉണ്ണിവന്നു.
ഇന്നും മനസ്സിന്റെ മായാവിപഞ്ചിയില്‍
വന്നങ്ങിരുന്നു വിശേഷംചൊല്ലീ.

എന്മടിത്തട്ടില്‍ക്കളിച്ചുവളര്‍ന്നൊരു
പൊന്നുണ്ണിക്കണ്ണനോ,കൃഷ്ണനോ നീ?
വീണ്ടുംതിരിയുന്നുകാലത്തിന്‍ ചക്രവും
വരുമെന്നുചൊല്ലിയാത്രയാകാന്‍.

ഓണം വരുന്നുണ്ടു മാലോകരെക്കണ്ടു
മാവേലിമന്നനെക്കണ്ടുപോകാന്‍.


എല്ലാ സ്നേഹിതര്‍ക്കും എന്റെ പൊന്നോണാശംസകള്‍”


ശ്രീദേവിനായര്‍.

Saturday, August 16, 2014

കര്‍ക്കടകം

നോവിന്റെ  പാത്രം നിറച്ചുഞാന്‍  നിത്യവും
നിറവയറുണ്ണുവാന്‍  നോമ്പുനോറ്റു.
നിറവിന്റെ കൈത്തിരി കത്തിച്ചുഞാനെന്റെ,
ഉണ്ണാവൃതങ്ങളെടുത്തു പിന്നെ;

കാണാത്തപൊന്നിനെ ത്തേടിയലഞ്ഞഞാന്‍
കണ്ണുകള്‍ വിങ്ങിയതറിഞ്ഞതില്ലാ;
കാര്‍മുകില്‍ സുന്ദരിക്കൊത്തുപതിച്ചെന്റെ
കണ്ണുനീര്‍ത്തുള്ളികള്‍ മറ്റൊരാഴിയായീ .......

ഇരവും പകലും പറന്നുഞാന്‍ സ്വപ്നത്തിന്‍
കരകാണാക്കടലിന്റെ ആഴങ്ങളില്‍
പിന്നെയെന്‍ ജീവന്റെ അംശങ്ങളായിരം
മുത്തായ്  ചിതറി ത്തിരമാലകളായ്... .


ശ്രീദേവിനായര്‍