Thursday, March 19, 2015

പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക !

ദയവായി  എന്റെ കവിതകളോ  കഥയോ  ആരും സ്വന്തം പേരിൽ  ബ്ലോഗിലോ , ഫേസ് ബുക്കിലോ   പോസ്റ്റു ചെയ്യരുതു .വേണമെന്നുണ്ടെങ്കിൽ എന്റെ കവിതയാണെ ന്നെങ്കിലും  പറഞ്ഞേക്കണം  കാരണം ഇതൊക്കെ ബുക്സ് ആക്കിയതാണ് .  പിന്നെ പ്രശ്നമാകാതിരിക്കാനായിട്ടാണു 
ഇത് എഴുതുന്നത്‌ .
പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക !
  

Monday, March 9, 2015

ഞാനും ഒരു സ്ത്രീ
-------------------------




സ്ത്രീ യുടെ  മനസ്സ്  എന്ന മൌനത്തിനു
കാരിരുമ്പിന്റെ ശക്തിയും
  പാറയുടെ ഉറപ്പും ഉണ്ട് .
അവളുടെ  നിസ്സംഗതയ്ക്ക് പേരറിയാത്ത
നീതിബോധവുമുണ്ട് !


അമ്മയെന്ന മഹത്വവും മഹിളയെന്ന
അവഹേളനവുമുണ്ട് .
എങ്കിലും ഒരു  അളവുകോലിലും 
അളന്നെടുക്കാൻ പറ്റാത്ത വിധം
മഹത്വവുമുണ്ട് !

സ്ത്രീയെ മാനിക്കാം അതി നു സ്ത്രീ തന്നെ
സ്വയം ശ്ര മിക്കുകയും വേണം.
നമുക്ക് സ്വയം നന്നാവാം
അന്യരെപഴിക്കാതെ ,ഉള്ളാലെ നന്നാവാം
ജന്മനാൽ   നമുക്ക് പകര്ന്നുകിട്ടിയ
അസൂയ,പക ,കുശുമ്പ്, നുണ  ഇതെല്ലാം മറക്കാം

നമുക്ക് നന്നാവാം....



ഒപ്പം  നല്ലൊരുനാളേയ്ക്കു വേണ്ടി ഓടാതെ
സ്വയം തീരുമാനമെടുക്കാം.
അന്യരെ ബോധിപ്പിക്കാ നല്ല നാം
ശ്രമിക്കേണ്ടത് ....
 സ്വയം വിമർശനം നടത്താം
എന്നിട്ടുതീരുമാനിക്കാം.

ഞാൻ നല്ലൊരു സ്ത്രീ തന്നെയാണോ?

എല്ലാ വനിതാ കൂട്ടുകാർക്കും എന്റെ മംഗളാശംസകൾ

സ്വന്തം,
ശ്രീദേവിനായർ.

Wednesday, March 4, 2015

ആറ്റുകാലമ്മയ്ക്ക്  പ്രണാമം 

 സകല ചരാചര കാരണഭൂതയാം
ദേവിദയേശ്വരീ ശ്രീ പാർവ്വതീ....
ആറ്റുകാലിൽ വാഴും ദേവീ ചൈതന്യമായ്
വാണരുളുന്നൂ ഭഗവതി നീ ....(.സകല )

തിരുവാഭരണം  ചാർത്തിയ രൂപം ,
തിരുപുരമെന്നും കണ്ടിടുമ്പോൾ ....
ശ്രീപുരേശ്വരീ ദീനദയാവതി..
കാരുണ്യവാരിധേ,  കാത്തിടണേ ...(.സകല )

.ജന്മ ജന്മാ ന്തര പുണ്യമായ് തീരുന്നു
മംഗള ദായിനി ശ്രീഭദ്ര നീ ...
നിറയുന്ന മിഴികൾക്കു സാന്ത്വനമായെന്നും
കാക്കണമമ്മേ സന്തതം നീ.....( സകല )




ശ്രീദേവിനായർ



   

Sunday, February 15, 2015

മഹാശിവരാത്രി

 
ശംഭോ മഹാദേവ ശംഭോ
ശിവശംഭോ മഹാദേവ ശംഭോ 
 തൃക്കണ്ണുു വീണ്ടും തുറക്കൂ ,
ഭൂമിദുഃഖ ങ്ങളെ ല്ലാമകറ്റൂ .....(ശംഭോ )
 
തിങ്കൾക്കലാധര സങ്കടഹരണ
സർവ്വ വേദാന്ത പ്പൊരുളേ 
പന്നഗ ഭൂഷണ കിന്നരസേവിത 
നന്ദി തൻ പ്രിയഹരനേ (ശംഭോ )
 
യക്ഷസ്വരൂപ ജടാ ധരനാകിയ 
ശ്രീശക്തിനാഥാ  ശിവനേ ..
 തൃ ക്കണ്ണുു  വീണ്ടും തുറക്കൂ ,
ഭൂമി ഭാര ങ്ങളെല്ലാമകറ്റൂ (ശംഭോ ) 
 
 
 
 
(ശ്രീദേവിനായർ )

Wednesday, February 11, 2015

പ്രണയദിനം



ഒരിക്കലും വിടതരാത്ത പ്രണയമേ
 എൻ പ്രണയമേ ;
നിന്നിലാരെതെരഞ്ഞൂ ഞാനിന്നു-
 മെന്നുയിരകലങ്ങളിൽ .

ജീവവായു തന്നെയുമൊരു
പ്രണയസങ്കടക്കടൽ .
ആതിലലിയും നിന്നുടെകണ്ണുനീരോ
പിന്നെയതിലൊരു ലവണമായ്‌ !.

തിരകളായിരം വന്നുപോയി
പലതും നിന്നെ കണ്ടുവോ ?
കദനമായി തിരകൾ വീണ്ടും
കരകാണാ തലഞ്ഞുവോ?


അഴലുമായി കടലുതാണ്ടിയ
തിരയെവീണ്ടും നോക്കി ഞാൻ
അർത്ഥ മില്ലാ  പ്രണയത്തെ
കണ്ടു വീണ്ടും ചിരിച്ചുവോ ?


ശ്രീദേവിനായർ 

Wednesday, February 4, 2015

ച്ഛായ

 

ഏകാന്ത നിമിഷങ്ങളെന്നെ ന്നുമെന്നുടെ 
ആത്മാവിൽ  ആനന്ദ ലഹരിയായി.
എതെന്നറിയാത്ത നൊമ്പരപ്പൂക്കളു 
മിന്നെന്റെ ആത്മ മിത്രങ്ങളായി . 
 
അരുതെന്നുമെന്നെന്നുമെന്നെ പഠിപ്പിച്ച 
ആത്മപാഠങ്ങളെൻ തോഴരായി .
ആരോരുമറിയാതെ മനസ്സിലൊളിപ്പിച്ച
 ആത്മഹർഷങ്ങളെൻ ശത്രുവായി .
 
രാവുംപകലും ഞാൻ തേടിയലഞ്ഞ തോ ,    .
 അർത്ഥമില്ലാ     വെറും വരികളായി .
രൂപമെന്തെന്നറി യാതെഞാൻ കൊത്തിയ
ശിൽപ്പമെൻ ച്ഛായ പകർ ന്നു നൽകീ !  
 
 
 
 
ശ്രീദേവിനായർ 
 
 

Tuesday, January 13, 2015

ശ്രീ അയ്യപ്പൻ 
----------------------
ശരംകുത്തിപ്പായുന്നു ശരണ മന്ത്രം .
പമ്പാ വിളക്കായി  വീണ്ടും ശരണമന്ത്രം  

പതിനെട്ടു പടികളിൽ അർപ്പിച്ചിടാം
ഞാൻ ,പതിനായിരം കോടി സഹസ്രപത്രം

ആശ്രിതവത്സല അയ്യപ്പ നീ
ആശ്രിതർക്കെന്നുമേ അഭയസ്ഥാാനം .

ശ്രീ ധർമ്മശാസ്താവിൻപുണ്യതീർത്ഥം 
ഈ,മനുഷജന്മത്തിൻമോക്ഷതീർത്ഥം 

മാമല വാസാ  ശബരീശനേ
ശബരിഗിരീശാ  ശരണമയ്യാ
ഓംകാരപ്പൊരുളെ അയ്യപ്പാ ,
ഹരിഹരസുതനേ  ശരണം നീ .


ശ്രീദേവിനായർ