Friday, January 9, 2015

ബന്ധു

മറക്കാതെ പോകുന്നു നാമെന്നുമാത്മാവിൻ         
അന്തരാളങ്ങളിൽ  കാണുന്ന തീക്കനൽ.
പാതിനീറുന്ന ചിന്തകൾക്കുള്ളിലായ്
പാതിയും നീറാത്ത ഭസ്മമായ് വിങ്ങുന്നു.

നീറ്റിയെടുത്താലുമൊടുങ്ങാത്ത നൊമ്പരം
എകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ
സ്നേഹമോ,മോഹമോ,പകയോ അതിനപ്പുറം
പേരറിയാത്തൊരു പേരിന്നകലെയോ?

ആരായിരുന്നവർ സ്വന്തമോ ബന്ധമോ ?
ആരുതന്നായാലവരെന്നുമെൻ ബന്ധുവായ് !
 നിമിഷാര്ദ്ധമായ്  വീണ്ടും പിരിയുന്നു അന്യരായ് ,
നഷ്ടമാം ആത്മാവിൻനൊമ്പരപ്പാടുമായ് !



ശ്രീദേവിനായർ
 

Sunday, December 28, 2014


ജ്വലാമുഖീ


ജ്വാലാമുഖീ ,നീ വന്നണയുമ്പോൾ
പരിഭവമില്ലാതമരാം ഞാനും.
ഇനിയൊരു ജന്മം  നീ തരുമെങ്കിൽ
വെറുതേ യാകാതിനി ഞാൻ കാക്കാം !

അരുതെന്നങ്ങു  വിലക്കും മനസ്സിൻ ,
ആത്മാഹൂതി യിവിടെ  നടപ്പു.
അലയാഴിയുമായ് പരിഭവമായി,
അകലെയലയും തിരകൾക്കാധി !

ഉത്തരമെന്തെന്നറിയാൻ മോഹം ,
ചോദ്യശരങ്ങൾക്കിനിയെന്തവധി ?
അർത്ഥമറിയാതധരം  വിങ്ങും
നിഷ്ഫലമല്ലോ,ജനനം ഭൂവിൽ!



ശ്രീദേവിനായർ .

Sunday, December 14, 2014

സന്ദേശം


വെള്ളിപൂശി കറൂ ത്തുപോയ
സ്മരണകൾ ക്കിന്നുപൊൻ നിറം
വ്യർത്ഥ മെന്നുകരുതിവന്ന
ചിന്തകൾ ക്കൊരു പുതു മനം.

ഹ്റ ത്തടതതിലാരോതഴുകീ ,
മിടിപ്പിനിന്നൊരു സാന്ത്വനം .
നഷ്ടമെന്നുകരുതിവന്ന
പദങ്ങൾക്കൊരു പൊന്ചങ്ങല .

ഹർഷപുളകിത സന്ധ്യ യിന്നൊരു
തരളമായൊരു സ്വപ്നമായ്  ...
പുതുവർഷ പ്രതീക്ഷവീണ്ടും  
പുൽകിയെത്തീ,സന്ദേശമായ് .....



 
ശ്രീദേവിനായർ    

Sunday, December 7, 2014

 


പൂജ്യത
-------------




സ്നേഹാദ്രമായെന്റെ താളം പിഴയ്ക്കുന്നു  
എവിടെയെ ന്നറിയാത്തമോഹങ്ങൾതന്നുള്ളിൽ
ഞാനുമെന്നാത്മാവുമായൊന്നുചേരുവാൻ
കൊതിയോടെ കാത്തുനിന്നീടുന്ന നേരത്തും;

എവിടെയോ കൈമോ ശമായ് ത്തീർന്നുവോ?
കണ്ഠ് ത്തി ന്നാഴങ്ങൾ തൻപുതു  നോവുകൾ?
എവിടെയെന്നാർക്കുമറി യാത്ത നൊമ്പരം
അകലങ്ങൾ പാലിക്കുവാനോർത്തില്ലൊരിക്കലും!

പുതുതായ് നാമ്പുകൾ വിടർന്നില്ലൊരിക്കലും 
പുഷ്പമായ്  പൂത്തുലയാതെ നിന്നുപോയ്,
നഷ്ട ങ്ങളായ് സ്വപ്ന സമാനമായ്  ജീവിതം.
വിണ്ണിൻ മതിൽ  ചാരി നിന്നുപോയ്  ജന്മങ്ങൾ!

കേൾക്കാത്ത പാട്ടു പോൽ ശ്രവ്യ  മനോഹരം ,
അറിയാത്ത   ചിന്തകൾ അർത്ഥ സമ്പൂർണ്ണമായ് ,
കാണാ ത്തകാഴ്ച്കൾ മനോ ഹരചിത്ര മായ് ,
ഭൂമിയിലായിന്നു വാഴുന്നു പൂജ്യരായ് !



ശ്രീദേവിനായർ

Wednesday, October 22, 2014

നോവ് 
-----------
ഒരു പുഷ്പം ചോദിച്ചു;
നുള്ളിനോവിച്ചതെന്തേ നീ ?
പൂവിറൂ ക്കാനായി വേണോ
നോവിന്റെ യീ പെരുമഴ?

കൊഴിയുന്നീമലരിന്റെ
ഉള്ളിലെ നറു  നോവുകൾ ,
ഉള്ളാലെയറി ഞ്ഞിടാൻ
വീണ്ടുമെത്തീ യൊരുവല്ലഭൻ .

വിടരാതെ നിന്നാലും ഞാൻ
ഉതിർ ക്കും നറു  സൌരഭം
ഉള്ളാലെ തീർക്കും ഞാൻ
ചുറ്റിലുമൊരു പൂങ്കുളിർ !



ശ്രീദേവിനായർ 

Tuesday, October 21, 2014

തുലാമഴ



ഒരു തുലാമഴ പെയ്തിറ ങ്ങിയ ,
നിലാവലി യും രാത്രിയിൽ
നീലമഞ്ഞിൻ താഴ്വരയിൽ
നിന്മിഴികൾനോക്കി ഞാൻ

അകലെയെങ്ങോ അമരുംരാത്രിതൻ
അറിവായ്‌ ത്തീർന്നൊരു മഴക്കുളിർ
ഒരുനിഴലായ് പോയ്‌ മറഞ്ഞു ,
വിരഹമൊന്നുമറി യാതെന്നുമായ്


 

Friday, October 3, 2014

ആദ്യാക്ഷരം



അ,തൊട്ട് അം”വരെഅമ്പലംപണിതൊരു,
അമ്മയാം ദേവിയ്ക്കെന്നുമെന്‍ പ്രണാമം.
അച്ഛനാം ദേവനെക്കണ്ടു വണങ്ങുവാന്‍,
പ്രാണന്റെ തംബുരുമീട്ടിപ്രണാമം.

ജീവനില്‍ നിന്നൊരംശമായ് മാറ്റി,
പ്രാണന്റെ ജീവസ്സായിച്ചമച്ചൊരു
ഭൂമിയിലെസ്സര്‍വ്വചരാചരങ്ങള്‍ക്കുമെന്നുടെ,
ആത്മാവില്‍ നിന്നുമൊരായിരം പ്രണാമം!


ശ്രീദേവിനായര്‍.