Sunday, February 15, 2015

മഹാശിവരാത്രി

 
ശംഭോ മഹാദേവ ശംഭോ
ശിവശംഭോ മഹാദേവ ശംഭോ 
 തൃക്കണ്ണുു വീണ്ടും തുറക്കൂ ,
ഭൂമിദുഃഖ ങ്ങളെ ല്ലാമകറ്റൂ .....(ശംഭോ )
 
തിങ്കൾക്കലാധര സങ്കടഹരണ
സർവ്വ വേദാന്ത പ്പൊരുളേ 
പന്നഗ ഭൂഷണ കിന്നരസേവിത 
നന്ദി തൻ പ്രിയഹരനേ (ശംഭോ )
 
യക്ഷസ്വരൂപ ജടാ ധരനാകിയ 
ശ്രീശക്തിനാഥാ  ശിവനേ ..
 തൃ ക്കണ്ണുു  വീണ്ടും തുറക്കൂ ,
ഭൂമി ഭാര ങ്ങളെല്ലാമകറ്റൂ (ശംഭോ ) 
 
 
 
 
(ശ്രീദേവിനായർ )

Wednesday, February 11, 2015

പ്രണയദിനം



ഒരിക്കലും വിടതരാത്ത പ്രണയമേ
 എൻ പ്രണയമേ ;
നിന്നിലാരെതെരഞ്ഞൂ ഞാനിന്നു-
 മെന്നുയിരകലങ്ങളിൽ .

ജീവവായു തന്നെയുമൊരു
പ്രണയസങ്കടക്കടൽ .
ആതിലലിയും നിന്നുടെകണ്ണുനീരോ
പിന്നെയതിലൊരു ലവണമായ്‌ !.

തിരകളായിരം വന്നുപോയി
പലതും നിന്നെ കണ്ടുവോ ?
കദനമായി തിരകൾ വീണ്ടും
കരകാണാ തലഞ്ഞുവോ?


അഴലുമായി കടലുതാണ്ടിയ
തിരയെവീണ്ടും നോക്കി ഞാൻ
അർത്ഥ മില്ലാ  പ്രണയത്തെ
കണ്ടു വീണ്ടും ചിരിച്ചുവോ ?


ശ്രീദേവിനായർ 

Wednesday, February 4, 2015

ച്ഛായ

 

ഏകാന്ത നിമിഷങ്ങളെന്നെ ന്നുമെന്നുടെ 
ആത്മാവിൽ  ആനന്ദ ലഹരിയായി.
എതെന്നറിയാത്ത നൊമ്പരപ്പൂക്കളു 
മിന്നെന്റെ ആത്മ മിത്രങ്ങളായി . 
 
അരുതെന്നുമെന്നെന്നുമെന്നെ പഠിപ്പിച്ച 
ആത്മപാഠങ്ങളെൻ തോഴരായി .
ആരോരുമറിയാതെ മനസ്സിലൊളിപ്പിച്ച
 ആത്മഹർഷങ്ങളെൻ ശത്രുവായി .
 
രാവുംപകലും ഞാൻ തേടിയലഞ്ഞ തോ ,    .
 അർത്ഥമില്ലാ     വെറും വരികളായി .
രൂപമെന്തെന്നറി യാതെഞാൻ കൊത്തിയ
ശിൽപ്പമെൻ ച്ഛായ പകർ ന്നു നൽകീ !  
 
 
 
 
ശ്രീദേവിനായർ 
 
 

Tuesday, January 13, 2015

ശ്രീ അയ്യപ്പൻ 
----------------------
ശരംകുത്തിപ്പായുന്നു ശരണ മന്ത്രം .
പമ്പാ വിളക്കായി  വീണ്ടും ശരണമന്ത്രം  

പതിനെട്ടു പടികളിൽ അർപ്പിച്ചിടാം
ഞാൻ ,പതിനായിരം കോടി സഹസ്രപത്രം

ആശ്രിതവത്സല അയ്യപ്പ നീ
ആശ്രിതർക്കെന്നുമേ അഭയസ്ഥാാനം .

ശ്രീ ധർമ്മശാസ്താവിൻപുണ്യതീർത്ഥം 
ഈ,മനുഷജന്മത്തിൻമോക്ഷതീർത്ഥം 

മാമല വാസാ  ശബരീശനേ
ശബരിഗിരീശാ  ശരണമയ്യാ
ഓംകാരപ്പൊരുളെ അയ്യപ്പാ ,
ഹരിഹരസുതനേ  ശരണം നീ .


ശ്രീദേവിനായർ
 

Friday, January 9, 2015

ബന്ധു

മറക്കാതെ പോകുന്നു നാമെന്നുമാത്മാവിൻ         
അന്തരാളങ്ങളിൽ  കാണുന്ന തീക്കനൽ.
പാതിനീറുന്ന ചിന്തകൾക്കുള്ളിലായ്
പാതിയും നീറാത്ത ഭസ്മമായ് വിങ്ങുന്നു.

നീറ്റിയെടുത്താലുമൊടുങ്ങാത്ത നൊമ്പരം
എകാന്തമായൊടുങ്ങുന്നകലെ,ചിതകളിൽ
സ്നേഹമോ,മോഹമോ,പകയോ അതിനപ്പുറം
പേരറിയാത്തൊരു പേരിന്നകലെയോ?

ആരായിരുന്നവർ സ്വന്തമോ ബന്ധമോ ?
ആരുതന്നായാലവരെന്നുമെൻ ബന്ധുവായ് !
 നിമിഷാര്ദ്ധമായ്  വീണ്ടും പിരിയുന്നു അന്യരായ് ,
നഷ്ടമാം ആത്മാവിൻനൊമ്പരപ്പാടുമായ് !



ശ്രീദേവിനായർ
 

Sunday, December 28, 2014


ജ്വലാമുഖീ


ജ്വാലാമുഖീ ,നീ വന്നണയുമ്പോൾ
പരിഭവമില്ലാതമരാം ഞാനും.
ഇനിയൊരു ജന്മം  നീ തരുമെങ്കിൽ
വെറുതേ യാകാതിനി ഞാൻ കാക്കാം !

അരുതെന്നങ്ങു  വിലക്കും മനസ്സിൻ ,
ആത്മാഹൂതി യിവിടെ  നടപ്പു.
അലയാഴിയുമായ് പരിഭവമായി,
അകലെയലയും തിരകൾക്കാധി !

ഉത്തരമെന്തെന്നറിയാൻ മോഹം ,
ചോദ്യശരങ്ങൾക്കിനിയെന്തവധി ?
അർത്ഥമറിയാതധരം  വിങ്ങും
നിഷ്ഫലമല്ലോ,ജനനം ഭൂവിൽ!



ശ്രീദേവിനായർ .

Sunday, December 14, 2014

സന്ദേശം


വെള്ളിപൂശി കറൂ ത്തുപോയ
സ്മരണകൾ ക്കിന്നുപൊൻ നിറം
വ്യർത്ഥ മെന്നുകരുതിവന്ന
ചിന്തകൾ ക്കൊരു പുതു മനം.

ഹ്റ ത്തടതതിലാരോതഴുകീ ,
മിടിപ്പിനിന്നൊരു സാന്ത്വനം .
നഷ്ടമെന്നുകരുതിവന്ന
പദങ്ങൾക്കൊരു പൊന്ചങ്ങല .

ഹർഷപുളകിത സന്ധ്യ യിന്നൊരു
തരളമായൊരു സ്വപ്നമായ്  ...
പുതുവർഷ പ്രതീക്ഷവീണ്ടും  
പുൽകിയെത്തീ,സന്ദേശമായ് .....



 
ശ്രീദേവിനായർ